കൊല്ലം: സിപിഎമ്മിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത ജൂനിയര്‍ റെഡ്ക്രോസിനെ (ജെആര്‍സി) തകര്‍ക്കാന്‍ നീക്കം. റെഡ്ക്രോസിന്റെ തലപ്പത്ത് പാര്‍ട്ടി വിധേയരെ കുടിയിരുത്താനുള്ള നീക്കം പരാജയപ്പെട്ടതോടെയാണിത്.
ജെആര്സിയില് 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് . ഇതില്‍ അംഗങ്ങളാകുന്ന വിദ്യാര്‍ഥികള്‍ക്ക് എ, ബി, സി ലെവല്‍ മൂന്ന് പരീക്ഷകളുണ്ട്. ഇതില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സി ലെവല്‍ പരീക്ഷ വിജയിക്കുന്നവര്‍ക്ക് 10 മാര്‍ക്ക് അധികം ലഭിക്കും.
ജെആര്‍സിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് റെഡ്ക്രോസിനെ വരുതിയിലാക്കാനാണ് നീക്കം. ഇടതുപക്ഷം അധികാരത്തിലെത്തുമ്പോള്‍ റെഡ്ക്രോസിന്റെ തലപ്പത്ത് മുന്‍ എസ്എഫ്ഐ നേതാവും പിന്നീട് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനുമായ സുനില്‍ സി. കുര്യനായിരുന്നു. ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
റെഡ്ക്രോസിന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. സുനില്‍.സി. കുര്യന്റെ കാലത്ത് നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നു. കോടതികളിലും പരാതി എത്തി. കോടതിയുടെ മേല്‍നോട്ടത്തില്‍ റെഡ്ക്രോസില്‍ തെരഞ്ഞെടുപ്പ് നടന്നു.
പുതിയ ഭാരവാഹിയായത് ദേശീയ കാഴ്ചപ്പാടുള്ള പാലക്കാട് പറളി സ്വദേശി മുരളിയാണ്.
ജെആര്സിക്ക് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി സ്ഥാനങ്ങളുണ്ട്. വിദ്യാലയ യൂണിറ്റുകളിലെ അദ്ധ്യാപകരെയാണ് നിശ്ചയിക്കുന്നത്. റെഡ്ക്രോസ് നേരിട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഈ സ്ഥാനങ്ങളിലേക്ക് ഇടത് അനുകൂല അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചെങ്കിലും റെഡ്ക്രോസ് അനുകൂലിച്ചില്ല.
ഇതോടെയാണ് സിപിഎം പുതിയ നീക്കം ആരംഭിച്ചത്. റെഡ്ക്രോസിന്റെ പ്രധാന വരുമാനമാര്‍ഗം ജെആര്സിയാണ്. സംസ്ഥാനത്ത് ജെആര്‍സിയുടെ മേല്‍നോട്ടം തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കാണ്. സര്‍ക്കാരിന്റെ സമ്മര്‍ദത്താല്‍ ജെആര്‍സിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ കളക്ടര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റെഡ്ക്രോസിലെ അഴിമതിയെന്ന ആരോപണമാണ് ഇതിനായി ഉന്നയിച്ചിരിക്കുന്നത്.
ജെആര്‍സിയുടെ പ്രവര്‍ത്തനം മരവിച്ചതോടെ ഒക്ടോബറില്‍ നടക്കേണ്ട സി ലെവല്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചില്ല.
ഇതോടെ അറുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്ന അവസ്ഥ എത്തി. ഇതോടെ ചില രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശാനുസരണം ഫെബ്രുവരി മൂന്നിന് പരീക്ഷ നിശ്ചയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: