കരുനാഗപ്പള്ളി: വിദേശത്ത് 25 വര്‍ഷം ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ രോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് കുട്ടികളുമായി മതം മാറിയ യുവതിയില്‍ നിന്ന് പ്രായപൂര്‍ത്തി ആകാത്ത മകളെ അച്ഛനു തിരിച്ചു നല്കാന് കോടതി വിധി.
2017 ഏപ്രിലിലാണ് മണപ്പള്ളി വൃന്ദാവനത്തില്‍ പ്രസാദ് കരുനാഗപ്പള്ളി പോലീസില്‍ ഭാര്യ ജയന്തി (41), മകന് പ്രഭു (18), മകള്‍ നീന(15) എന്നിവരെ കാണാതായതായി പരാതി നല്‍കിയത്. അന്വേഷണത്തില്‍ ജയന്തിയും മക്കളും മുസ്ലിം മതം സ്വീകരിച്ചതായി കണ്ടെത്തി. പ്രസാദ് വിദേശത്തായിരുന്നപ്പോള്‍ വീടിന്റെ ഇലക്ട്രിക്, പ്ലംബിങ്ങ് ജോലിക്ക് എത്തിയ സാജിദുമായി അടുപ്പത്തിലാകുകയും ഇയാളുടെ പ്രേരണയാല്‍ ഇവര്‍ മതം മാറുകയാണുണ്ടായത്.
ഇവരില്‍ നിന്ന് പ്രായപൂര്‍ത്തി ആകാത്ത മകളെ വിട്ടുകിട്ടണമെന്ന് കാണിച്ച് നല്കിയ പരാതിയില്‍ കുട്ടിയെ അച്ഛന്റെ കൂടെ വിടുവാന്‍ ചവറ കുടുംബകോടതി വിധിച്ചു. ഇതിനെതിരെ ജയന്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കീഴ്ക്കോടതി വിധി ശരിവെച്ചു.
തുടര്‍ന്ന് ചവറ കുടുംബകോടതിയില്‍ ഹാജരാക്കിയ നീനയെ അച്ഛന് പ്രസാദിന്റെ കൂടെ അയച്ചു. അച്ഛന്റെ കൂടെ പോകുവാന്‍ താത്പര്യം കാണിച്ച മകന് പ്രഭുവിനും സഹോദരിയോടൊപ്പം പോകുവാന്‍ കോടതി അനുവാദം നല്കി. ഒരു വര്‍ഷമായി അറബി കോളേജില്‍ ഇസ്ലാം മതപഠനത്തിലായിരുന്നു നീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: