റാമല്ല: വെസ്റ്റ്ബാങ്കില്‍ ഇസ്രയേലി സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന് ബാലന് കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ അല്‍ മുഖീര് സ്വദേശിയായ ലയ്ത്ത് അബു നയീം (16) ആണ് കൊല്ലപ്പെട്ടത്.അല്‍ മുഖീര് ഗ്രാമത്തിലേക്ക് സൈന്യം ഇരച്ചുകയറുകയും പതിനാറുകാരനെ തൊട്ടടുത്തുനിന്നും വെടിവയ്ക്കുകയുമായിരുന്നെന്ന് ഗ്രാമമുഖ്യന് പറയുന്നു. പരുക്കേറ്റ നയീമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്നാല്‍ ആക്രമണം നടത്തിയ ജനക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് ഇസ്രയേലി സൈന്യത്തിന്റെ വിശദീകരണം.ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച് തങ്ങളുടെ എംബസി ടെല്‍ അവീവില്‍ നിന്ന് അങ്ങോട്ട് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനമാണ് മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് തിരിതെളിച്ചത്.
ജറുസലേമിനെ തലസ്ഥാനമാക്കിക്കൊണ്ടുള്ള അമേരിക്കന്‍ തീരുമാനത്തിന് പിന്നാലെ ആരംഭിച്ച ഇസ്രായേല്‍ -പലസ്തീന് സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ടെങ്കിലും പലിയടത്തും പലസ്തീനികളും ഇസ്രായേല്‍ സൈന്യവും ഏറ്റുമുട്ടുന്നുണ്ട്. ഈ വര്‍ഷം ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്ന ആറാമത്തെ പലസ്തീന് പൗരനാണ് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയായ അബു നയീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: