ലക്നൗ :കസ്ഗഞ്ചില്‍ പ്രക്ഷോഭത്തിനിടയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ പ്രതി അറസ്റ്റില്‍. ഉത്തര്‍ പ്രദേശ് പോലീസാണ് കേസിലെ മുഖ്യപ്രതിയായ സലീമിനെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പതിനൊന്നോളം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന തിരംഗയാത്രയ്ക്ക് നേരേ മത മൗലിക വാദികള്‍ നടത്തിയ വെടിവെപ്പിലാണ് ചന്ദന്‍ ഗുപ്ത എന്ന 19 കാരന് കൊല്ലപ്പെട്ടത്.ത്രിവര്‍ണ പതാകയുമായി യുവാക്കള്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ റാലിക്ക് നേരേയാണ് അസഭ്യവര്‍ഷവും കൂക്കുവിളികളും കല്ലേറും തുടര്‍ന്ന് വെടിവെപ്പും ഉണ്ടായത്. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.
സംസ്ഥാനത്ത് അരാജകത്വം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.മാത്രമല്ല സംഘര്‍ഷം പടരാതിരിക്കാന്‍ പ്രദേശത്ത് സമൂഹമാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് 31 പേരെ അറസ്റ്റ് ചെയ്യുകയും 83 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: