വാഷിങ്ടണ്‍: കടലിലെ ഏറ്റവും അപകടകാരികളായ കൊലയാളി തിമിംഗലങ്ങള്‍ മികച്ച മിമിക്രി താരങ്ങളെന്ന് കണ്ടെത്തല്‍. ഡോള്‍ഫിനുകള്‍ അടക്കമുള്ള സഹജീവികളുടേയും മനുഷ്യന്റേയും ശബ്ദങ്ങള്‍ അനുകരിക്കാന്‍ ഈ തിമിംഗലങ്ങള്‍ക്കു കഴിയുമെന്നു കണ്ടെത്തിയത് സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാലയിലെ ഗവേഷകര്‍.
മനുഷ്യന്റെ ശബ്ദം അനുകരിക്കുന്ന ജീവികള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ. ഈ ഗണത്തില്‍ തിമിംഗലങ്ങളും ഉള്‍പ്പെടുമെന്നത് ഏറെക്കാലത്തെ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് കണ്ടെത്തിയത്, പഠനത്തിനു നേതൃത്വം നല്കിയ പ്രൊഫ. ജോസപ് കോള്‍ പറയുന്നു. ഇന്ത്യയിലെ കോഷിക് എന്ന ആനയ്ക്ക് മനുഷ്യശബ്ദം അനുകരിക്കാന്‍ കഴിയുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കുറച്ചു കാലം മുമ്പ് കടലിന്റെ അടിത്തട്ടില്‍ നിന്നു റെക്കോഡു ചെയ്ത ചില ശബ്ദരേഖകളില് നിന്നാണ് തിമിംഗലങ്ങളുടെ അനുകരണശേഷിയെക്കുറിച്ച് സംശങ്ങളുണ്ടായത്.
ജര്‍മനി, ബ്രിട്ടന്, സ്പെയിന്, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് കുറച്ചു കാലമായി തിമിംഗലങ്ങളുടെ ഉച്ചാരണങ്ങളെ പിന്തുടര്ന്നത്. ഫ്രാന്‍സിലെ അക്വേറിയത്തില്‍ ജീവിക്കുന്ന വിക്കി എന്നു വിളിപ്പേരുള്ള പെണ്‍തിമിംഗലത്തിന്റെ അനുകരണശേഷിയാണ് ഗവേഷകര്‍ തെളിവായി അവതരിപ്പിക്കുന്നത്. ഹലോ, വണ്‍ ടൂ ത്രീ, ബൈ ബൈ തുടങ്ങിയ വാക്കുകള്‍ വിക്കി നന്നായി അനുകരിക്കും.
വിക്കിയുടെ അക്വേറിയത്തില്ത്തന്നെയാണ് മോന എന്ന മൂന്നു വയസുകാരി കുഞ്ഞുമുള്ളത്. മോനയുടെ കരച്ചിലും മറ്റും വിക്കി നന്നായി അനുകരിച്ച് ആവര്‍ത്തിക്കും. മറ്റു ജീവികളുടെ ചലനങ്ങള്‍ പകര്‍ത്താനുള്ള തിമിംഗലങ്ങള്‍ക്കുള്ള കഴിവ് നേരത്തേ ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: