തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന ഏപ്രിലില്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. എയര്‍പോര്‍ട്ട് അതോറിട്ടി, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി എന്നിവരുടെ അന്തിമ സംയുക്ത പരിശോധനയാണ് നടക്കുക.
സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗം ഏപ്രിലില്‍ നടക്കും. റണ്‍വേയുടെയും വിമാന പാര്‍ക്കിംഗ് ഏര്യയുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മേഖലാ സര്‍വീസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: