അങ്കമാലി: നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാത്തതിനാല്‍ നടിയെ ആക്രമിച്ച കേസ് ഫെബ്രുവരി 7 ലേക്ക് മാറ്റി. മുഴുവന്‍ പ്രതികളോടും ഹാജരാകാന്‍ അങ്കമാലി കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരുമെത്തിയില്ല.
ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് 7 വരെ നീട്ടി. എല്ലാ പ്രതികളും 7 ന് ഹാജരാകണം. വാദിഭാഗവും പ്രതിഭാഗവും കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് കോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു.
രേഖകളും തെളിവുകളും ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ പട്ടിക നല്‍കാമെന്ന് പോലീസ് കോടതിയെ അറിയിച്ചു. വിചാരണ സമയത്ത് ഉപയോഗിക്കുന്ന രേഖകളുടെയും തെളിവുകളുടെയും മാത്രം പട്ടിക നല്കി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 5ന് വിധി പറയും.
രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാര്ട്ടിന് നല്കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്ന സമയത്ത് മാര്‍ട്ടിന്റെ ഫോണിലേക്ക് വന്ന കോള്‍ വിവരങ്ങള്‍ പോലീസ് നല്‍കുന്നില്ലന്നും മാര്‍ട്ടിന്റെ അഭിഭാഷകന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: