ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ പതിനെന്നോടെയാണ് അദ്ദേഹം പാർലമെന്റിൽ ബജറ്റ് അവതരണം തുടങ്ങിയത്. ചരക്ക് സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെ ബജറ്റും 2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റുമാണിത്. അഞ്ചാം തവണയാണ് ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ റെയില്‍വേക്ക് പ്രത്യേക ബജറ്റ് ഇല്ല.
നികുതി സ്ലാബുകളില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യക്ഷ നികുതി നിയമങ്ങള്‍ പരിഷ്കരിക്കാന്‍ കഴിഞ്ഞ നവംബറില്‍ മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥന് അരബിന്ദ് മോദിയുടെ നേതൃത്വത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചിട്ടുണ്ടന്നാണ് അറിയുന്നത്. രണ്ട് ഘട്ടമായുള്ള പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനത്തോടെയാണ് ആരംഭിച്ചത്.
ഫെബ്രുവരി ഒമ്പതിന് ആദ്യഘട്ടം അവസാനിക്കും. മാര്‍ച്ച് അഞ്ച് മുതല്‍ ഏപ്രില്‍ ആറ് വരെയാണ് രണ്ടാം ഘട്ടം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നേരിടുന്ന മുത്തലാഖ് ബില്ല് പാസാക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: