ന്യൂദൽഹി: കഴിഞ്ഞ നാലു വർഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ എടുത്തുയർത്തിക്കാട്ടിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചത്. കഴിഞ്ഞ നാലു വർഷത്തിനിടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിച്ചുവെന്ന് ജെയ്റ്റ്ലി പ്രസംഗത്തിൽ പറഞ്ഞു.
2014 തൊട്ടുള്ള നാല് വർഷത്തിൽ ഇന്ത്യ ശക്തമായ സാമ്പത്തിക പുരോഗതിയാണ് നേടിയത്. മൂന്ന് വർഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളർച്ച ഇന്ത്യ നേടുകയുണ്ടായി. ഇപ്പോൾ 2.5 ട്രില്ല്യൻ ഡോളറിന്റെ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ മികച്ചതാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉടൻ തന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരാമാവധി പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തിന്റെ 42 നഗരങ്ങളിൽ സൗഹൃദ വ്യാപര കേന്ദ്രങ്ങൾ നടപ്പിലാക്കാൻ സർക്കാരിനായി. 2018ലെ ബജറ്റ് പ്രധാനമായും 2018ലെ ബജറ്റ് പ്രധാനമായും കൃഷി, വ്യവസായം, ഗ്രാമങ്ങളുടെ വികസനം, ആരോഗ്യം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: