ന്യൂദല്‍ഹി: പൊതു ബജറ്റില്‍ ആരോഗ്യമേഖലയ്ക്കായി രണ്ട് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒന്നരലക്ഷം ആരോഗ്യ, ആരോഗ്യ രക്ഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 1,200 കോടി രൂപ ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. 2017 ലെ ദേശീയ ആരോഗ്യ നയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അടിത്തറയെന്ന നിലയ്ക്കാണ് ഇത്തരം ഹെല്ത്ത്ആന്റ്വെല്നസ്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പകര്‍ച്ച വ്യാധികളല്ലാത്ത അസുഖങ്ങളുള്‍പ്പെടെ സമഗ്ര ആരോഗ്യ പരിചരണം നല്‍കുന്നതിന് പുറമെ മാതൃ-ശിശു ആരോഗ്യ പരിചരണവും ഈ കേന്ദ്രങ്ങള്‍ നല്‍കും. അവശ്യമരുന്നുകളും പരിശോധനാ സേവനങ്ങളും ഇവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ രാജ്യത്തെ 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം വരെ ചികിത്സാസഹായം നല്‍കുമെന്ന് ജെയ്റ്റ്ലി പ്രഖ്യാപിച്ചു. 50 കോടി ജനങ്ങള്ക്ക്ഇതിന്റെ പ്രയോജനം ലഭിക്കും. മെഡിക്കല്‍ റിഇംമ്പേഴ്സ്മെന്റ് രംഗത്ത്ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു. ഈ രണ്ട് പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിലവിലുള്ള ജില്ലാ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് 24 പുതിയ സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളും, ആശുപത്രികളുംസ്ഥാപിക്കും. ഇതുവഴിമൂന്ന് പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞത്ഒരു മെഡിക്കല്‍കോളേജും, രാജ്യത്ത് ഓരോ സംസ്ഥാനത്തും ഏറ്റവും കുറഞ്ഞത് ഒരു മെഡിക്കല്‍ കോളേജും ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: