കൊച്ചി: മത്സ്യ മേഖലയ്ക്ക് 10,000 കോടി രൂപ കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചത് മത്സ്യ ബന്ധന മേഖലയില്‍ വന്‍ വളര്ച്ചാക്കുതിപ്പിനിട നല്‍കും. പ്രമുഖ സമുദ്രോല്‍പ്പന്ന മേഖലയില്‍ മാത്രമല്ല, അതിഗ്രാമീണ മേഖലയ്ക്കും അതുവഴി അതിസാധാരണക്കാര്‍ക്കും വലിയ നേട്ടത്തിനിട നല്‍കുന്നതാണ് തീരുമാനം.
മത്സ്യ വിപണന മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനാണ് 10,000 കോടി രൂപ മുടക്കുക. അതുകൊണ്ടുതന്നെ ദീര്‍ഘകാല നേട്ടങ്ങള്ക്കുതകുന്നതാകുമിത്. റോഡ്, വൈദ്യുതി, സംഭരണം, സംസ്കരണം തുടങ്ങിയ മേഖലയിലായിരിക്കും നിക്ഷേപം. വൈദ്യുതിയെത്താത്ത ഗ്രാമങ്ങള്‍, സംഭരണ സൗകര്യമില്ലാത്ത കടലോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഈ ആസൂരത്രണം ഗുണകാരമാകും. നല്ല തീരുമാനമെന്ന് സീ ഫുഡ് എക്സ്പോര്‍ട്സ് അസോസിയേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ഏലിയാസ് സേഢ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: