സുപ്രധാന തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ അവതരിപ്പിക്കുന്ന ബജറ്റുകള്‍ക്ക് ജനപിന്തുണയെന്ന ലക്ഷ്യമായിരിക്കും പൊതുവേ മുന്നില്‍. അങ്ങനെയാണ് ഇതുവരെ കണ്ടുവന്നത്. അതുകൊണ്ടുതന്നെ ഈ ഭരണകാലത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ, അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള സമ്പൂര്‍ണ്ണ ബജറ്റെന്ന നിലയില്‍ ഇത് ഭജനപ്രിയ’ ബജറ്റ് എന്ന വോട്ടുറപ്പിക്കല്‍ ബജറ്റായിരിക്കുമെന്ന് പലരും കരുതി. അതായത് ജനപ്രീണന ബജറ്റായിരിക്കുമെന്ന്. പക്ഷേ, വോട്ടു വികസിപ്പിക്കലിനേക്കാള്‍ മുഖ്യം രാജ്യ വികസമാണെന്ന നിലപാട് മോദിയുടെ ഖജനാവു കാക്കുന്ന ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കുമുണ്ടായി. അതുകൊണ്ടുതന്നെ ആരെയും പ്രീണിപ്പിക്കാനല്ല, രാജ്യത്തെ പ്രബലപ്പെടുത്താനാണ് ബജറ്റിലൂടെ ശ്രമിക്കുന്നത്.
സര്‍ക്കാര്‍ തുടര്‍ച്ചയാണ്. ഭരിക്കുന്നവരാണ് മാറുന്നത്. അത് രാഷ്ട്രീയ നിലപാടുകള്‍ പ്രകാരമാണ്. ജനങ്ങളാണ് ആരു ഭരിക്കണമെന്ന് നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളെ തെരഞ്ഞെടുപ്പിനു മാനസികമായി തയാറാക്കാന്‍ ഭരണക്കാര്‍ ശ്രമിക്കും. പക്ഷേ, മോദിയും ജെയ്റ്റ്ലിയും അതിനു തയാറായില്ല. ത്രിപുരയിലും മേഘാലയയിലും മാത്രമല്ല കര്‍ണ്ണാടകത്തിലും വരികയാണ് തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം പിറന്നാല്‍ പൊതു തെരഞ്ഞെടുപ്പും. എന്നിട്ടും….
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക്, വിദ്യാഭ്യാസത്തില്‍, ആരോഗ്യത്തില്‍ തുടങ്ങി സുപ്രധാന മേഖലയിലും താല്‍ക്കാലികമായതല്ല, സ്ഥിരമായ നല്ലമാറ്റങ്ങള്‍ ഉണ്ടാക്കാനാണ് ഈ ബജറ്റ്. കാര്‍ഷിക ഉല്‍പ്പാദനം കൂടുന്നു. സംഭരിക്കാന്‍ സംവിധാനമില്ല. വിപണനത്തിനു പദ്ധതിയില്ല. സംസ്കരണത്തിന് സാങ്കേതികയില്ല. കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുക, സാങ്കേതിക സംവിധാനം ഉണ്ടാക്കുക എന്നിവയാണ് ആവശ്യമായ ദീര്‍ഘകാല പദ്ധതി. സര്‍ക്കാര്‍ വോട്ടുബാങ്കൊന്നും നോക്കിയില്ല. ലക്ഷം കോടിയിലേറെ തുക കാര്‍ിക മേഖലയ്ക്ക് നീക്കിവെച്ചു. 10000 കോടി രുപയാണ് മത്സ്യ ബന്ധന മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു നല്‍കുന്നത്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഭരണാധികാരികള്‍ ആരും ആലോചിക്കുക പോലും ചെയ്യാത്തവിവിധ പദ്ധതികള്‍.
കാര്‍ഷിക മേഖലയിലെ ഈ കാഴ്ചപ്പാടു കാണാതെ പോകുന്നവര്‍ പോകട്ടെ. കോര്‍പ്പറേറ്റ് മേഖലയ്ക്കുവേണ്ടിയാണ് മോദിയും കൂട്ടരുമെന്നു വാദിക്കുന്നവര്‍, തെരഞ്ഞെടുപ്പു പൂര്‍വ ബജറ്റില്‍ കോര്‍പ്പറേറ്റ് നികുതികള്‍ കൂട്ടിയതിനെക്കുറിച്ച് എന്തു പറയും. ആര്‍ക്ക് ഈ തീരുമാനത്തിനു വേറേ ധൈര്യമുണ്ടാകും. എട്ടുകോടി വീട്ടമ്മമാര്‍ക്ക് സൗജന്യ പാചക വാതക കണ്ക്ഷന് നല്‍കുമെന്നതും നാലു കോടി വീടുകള്‍ക്ക് പുതുതായി വൈദ്യുതി കണ്ക്ഷന് നല്‍കുമെന്നതും വോട്ടുകിട്ടാനുള്ള പ്രഖ്യാപനമാണെന്നു പറയുന്നവര്‍ ഇതിനു മറുപടി പറയണം- ഇക്കാലമത്രയും ഈ വീട്ടമ്മമാര്‍ കല്‍ക്കി-വിറക് പുക തിന്നുന്നത് നിങ്ങള്‍ അറിഞ്ഞിരുന്നോ.
സ്ത്രീകള്‍ക്ക് ഇപിഎഫ് വിഹിതം കുറച്ചതും അവരുടെ ക്ഷേമത്തിന് പദ്ധതികള്‍ പ്രഖ്യാപിച്ചതും വോട്ടു നേടാന്‍ ലക്ഷ്യമിട്ടല്ല. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയല്ല എന്നു പ്രഖ്യാപിച്ചതിനൊപ്പം സര്‍ക്കാര്‍ ശമ്പളക്കാരായ ഇടത്തരക്കാരെ പ്രീതിപ്പെടുത്തുന്നവരാണെന്ന ആക്ഷേപവും തീര്‍ന്നു. വരുമാന നികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങിയേക്കും, തെരഞ്ഞെടുപ്പു വരുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിക്കും, എന്നിങ്ങനെ പതിവു കാഴ്ചകണ്ട് ശീലച്ചവര്‍ പ്രവചിച്ചു. പക്ഷേ, മോദി-ജെയ്റ്റ്ലി കൂട്ട് അതിനൊന്നും മുതിര്‍ന്നില്ല. പകരം, പുതിയ തൊഴില്‍ ലഭിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ സംരക്ഷണം ലഭ്യമാക്കുന്നതിനും ഇപിഎഫിലുള്‍പ്പെടെ പദ്ധതികള്‍ പ്രഖ്യാപിച്ചു.
പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് ഒരു ലക്ഷംകോടിയോളും രൂപ ബജറ്റില്‍ വകകൊള്ളിച്ചതും വോട്ടു കിട്ടാനല്ല, അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് ലഭിക്കാനാണ്. തൊഴില്‍ ലഭ്യത വര്‍ദ്ധിപ്പിക്കന്‍ പദ്ധതിയിട്ട് സ്മാര്‍ട്ട് സിറ്റികള്‍ക്ക് 1.48 കോടി രൂപ നീക്കിവെച്ചത്, മൂന്ന് ലോക്സഭാ മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളെജ് പദ്ധതി പ്രഖ്യാപിച്ചതും 10 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ പദ്ധതി ആവിഷ്കരിച്ചതും കാലത്തിന്റെ ആവശ്യം അറിഞ്ഞാണ്. ചെറുകിട വ്യവസായ മേഖലയാണ് നികുതി ഏകീകരിച്ച ജിഎസ്ടിയുടെ ഫലം ഏറെ ബാധിച്ചവര്‍. അവര്‍ക്ക് നികുതി ഇളവുകള്‍ ആ മേഖലയെ ഏറെ ആശ്വസിപ്പിക്കും.
വിദ്യാഭ്യാസ രംഗത്ത് എത്രചെലവിട്ടാലും വോട്ടാകാനിടയില്ലാത്തതിനാലാണ് ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വതന്ത്ര ഇന്ത്യയില്‍ വിദ്യാഭ്യാസ മേഖല ഇങനെ പിന്നാക്കം കിടക്കുന്നത്. ഭതെരഞ്ഞെടുപ്പ് ബജറ്റില്‍’ മോദിയും കൂട്ടരും വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ എതിര്‍പക്ഷം കരുതുന്നുണ്ടാകാം വിഡ്ഢിത്തമെന്ന്.
പക്ഷേ, അടുത്ത തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നോക്കിയായിരിക്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ഒരു പ്രീണന ബജറ്റിനെക്കുറിച്ച് ആലോചികേണ്ടതുണ്ടോ. ഇല്ലേയില്ല. മറിച്ച്, ശക്തമായ രാജ്യം, ക്ഷേമ സമ്പന്നമായ രാജ്യം അങ്ങനെ തുടരാനാഗ്രഹിച്ചാണ് വോട്ടു കുത്തുന്നതെങ്കിലോ. വോട്ടും കിട്ടും, രാജ്യം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതിന് ലക്ഷ്യമിട്ടാണ് ജെയ്റ്റ്ലി ബജറ്റ്.
സാമ്പത്തിക സര്‍വ്വേയില്‍ കണക്കാക്കിയത് അടുത്ത വര്‍ഷം ഏഴുമുതല്‍ ഏഴര ശതമാനം വരെയായിരിക്കും സാമ്പത്തിക വളര്‍ച്ചയെന്നാണ്. ബജറ്റിലെ നിര്‍ദ്ദേശങ്ങളും സങ്കല്‍പ്പങ്ങളും വിലയിരുത്തിയ നിതി ആയോഗ് കണക്കാക്കുന്നത് എട്ടു ശതമാനം വളര്‍ച്ചയാണ്. അങ്ങനെ വരുമ്പോള്‍ അടുത്ത വര്‍ഷത്തോടെ സാമ്പത്തിക വളര്‍ച്ചയില്‍ ലോകത്ത് ഒന്നാമത്തെ രാജ്യമായി ഇന്ത്യ മാറും. അതിന്റെ നേട്ടം രാജ്യത്താകെയും ഓരോരോ പൗരനുമായിരിക്കും. ആലക്ഷ്യം കൈവരിക്കുമെന്ന കണക്കൂകൂട്ടലുള്ളവര്‍ക്ക്
`വോട്ടുബജറ്റ്’ അവതരിപ്പിച്ച് രാജ്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രേക്കിടേണ്ടതിന്റെ ആവശ്യമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: