തലശ്ശേരി: കൊട്ടിയൂര്‍ ആക്രമണ കേസ് എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പോലീസ് കോടതിയില്‍ ഹരജി നല്കി. കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെതിരെ 2013 നവമ്പറിലാണ് കൊട്ടിയൂരില്‍ അക്രമം നടന്നത്. ഈ മേഖലയിലെ ചില മതപുരോഹിതന്മാരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ഒരുകൂട്ടം ജനങ്ങള്‍ എസ്പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ അക്രമിച്ച് തകര്‍ക്കുകയും മുപ്പതോളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസാണ് സര്‍ക്കാര്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
126പേരായിരുന്നു കേസില്‍ പ്രതികള്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ കേസ് തള്ളണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ അപേക്ഷയും നല്‍കിയിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ അപേക്ഷയില്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി കേസിലെ പരാതിക്കാരനായ അന്നത്തെ മട്ടന്നൂര്‍ സിഐ കെ.വി.വേണുഗോപാലിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തളിപ്പറമ്പ് ഡിവൈഎഎസ്പിയായ വേണുഗോപാല്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ ഹരജിയിലാണ് കേസ് പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടത്. ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നത്. തെറ്റായ സന്ദേശം നല്‍കുമെന്നും സമാന അക്രമങ്ങള്‍ തുടരാന്‍ പ്രേരണയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് ഹരജി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: