ന്യൂദല്‍ഹി: മാസശമ്പളക്കാര്‍ക്ക് ആശ്വാസമേകിയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചത്. ആദായനികുതി നിരക്കിലോ സ്ലാബിലോ മാറ്റം വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചത്. മാസ ശമ്പളക്കാര്‍ക്ക് യാത്ര, ആശുപത്രി ചെലവുകള്‍ക്കായി ആദായ നികുതിയില്‍ 40, 000 രൂപയുടെ ഇളവാണ് അനുവദിച്ചത്. ഇതോടെ കേന്ദ്രം 8000 കോടിയുടെ നഷ്ടമാണ് കേന്ദ്രഖജനാവിനുണ്ടാകുക.
വ്യക്തിഗത ആദായനികുതിയില്‍ മാറ്റം വരുമെന്നായിരുന്നു പ്രതീക്ഷ.എന്നാല്‍ ഇതു തെറ്റിച്ചാണ് അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ വ്യക്തഗത ആദായ നികുതിയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്രധനമന്ത്രി പറഞ്ഞത്.
ഇതിന് ജെയ്റ്റ്ലി നല്കിയ വിശദീകരണം ആദായനികുതി നല്‍കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും നികുതി വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല എന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: