കൊല്ലം: തോട്ടണ്ടിയുടെ ഇറക്കുമതി ചുങ്കം അഞ്ച് ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി കേന്ദ്ര ബജറ്റില്‍ കുറച്ചത് കശുവണ്ടി മേഖലയ്ക്ക് ആശ്വാസകരം.
കേരളത്തില്‍ ആവശ്യമായ തോട്ടണ്ടിയുടെ 80 ശതമാനവവും ഇറക്കുമതി ചെയ്യുന്നതാണ്. തോട്ടണ്ടിയുടെ വില വര്‍ധിച്ചതിലൂടെ കശുവണ്ടി ഫാക്ടറികള്‍ പൂട്ടിയിടുകയും തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയതു. ഈ പ്രസിസന്ധി മറികടക്കുവാന്‍ ഇറക്കുമതി ചുങ്കം കുറച്ച തീരുമാനം ഗുണകരമാകും.
ഈ ആവശ്യം ഉന്നയിച്ച് ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സമര്‍പ്പിച്ച ശുപാര്‍ശ ധനകാര്യ മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍)ന്റെ വിപണിയെ ദോഷകരമായി ബാധിക്കുന്നത് ടൈറ്റാനിയം ഡൈ-ഓക്സൈഡിന്റെ ഇറക്കുമതിയാണ്. ഇറക്കുമതി ചുങ്കം കുറയ്ക്കാതെ നിലവിലുള്ള താരിഫ് തുടരുവാനുള്ള തീരുമാനം ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: