ഹോങ്കോങ്: രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചതെന്നു കരുതുന്ന ബോംബ് ചൈന നിര്‍വീര്യമാക്കി. ഇന്നലെയാണ് വാന്‍ ചായില്‍ തുറമുഖത്തിനു മുന്പില് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് 450 കിലോ ഭാരമുള്ള ബോംബ് കണ്ടെത്തിയത്. ഇതോടെ സ്ഥലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. റോഡുകള്‍ അടച്ചു, സ്ഥലത്തുള്ള കടകള്‍, ഓഫീസ്, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തിലധികം പേരെ കുടിയൊഴിപ്പിച്ചു. നാലുദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ഈ പ്രദേശത്തു നിന്നും ബോംബ് ലഭിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് ജോലിക്കാര്‍ ബോംബ് കണ്ടെത്തുന്നത്. സംഭവം അറിഞ്ഞെത്തിയ ബോംബ് സ്ക്വാഡ് ബോംബ് നിര്‍വീര്യമാക്കും വരെ സ്ഥലം സീല്‍ ചെയ്തു.
യുദ്ധങ്ങൡ പൊട്ടാതെ കിടക്കുന്ന ബോംബുകളും ഗ്രനേഡുകളും അടുത്തകാലത്തായി നിര്‍മ്മാണത്തൊഴിലാളികളും മറ്റും ചൈനയില്‍ കണ്ടെത്തിയിരുന്നു. 2014ല്‍ പോലീസ് ബോംബ് ഇത്തരത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് ഒരു ടണ്ണോളം ഭാരമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: