ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര മൈതാനത്ത് രണ്ടു ദിവസമായി ഭക്ഷണമുപേക്ഷിച്ചു പ്രാര്‍ത്ഥനയുമായി കഴിഞ്ഞ തമിഴ്നാട്ടില്‍ നിന്നുള്ള നാല്പതംഗ തീര്‍ത്ഥാടക സംഘത്തിന് സന്തോഷ സന്ദേശവുമായി സതീശനും ,ശരവണനുമെത്തി .ബുധനാഴ്ച്ച കാണാതായ തമിഴ്നാട് സ്വദേശി ശെല്‍വരാജിനെ കണ്ടെത്തിയ സന്ദേശം സംഘത്തില്‍ സന്തോഷം അലതല്ലി.കൂത്താട്ടുകുളത്തു നിന്നു കണ്ടത്തിയ ശെല്‍വരാജിനെ മകന് സതീശും ,മരുമകന് ശരവണനും കൂടി ഉച്ചക്ക്12.30ന് ക്ഷേത്ര മൈതാനത്തെത്തിച്ചു. ശെല്‍വരാജിന്റെ ഭാര്യ സരസ്വതി നിറകണ്ണുകളോടെ ശെല്‍വ രാജിനെയും മക്കളെയും സ്വീകരിച്ചു.
ചൊവ്വാഴ്ച്ച രാത്രി 10 നാണ് തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്തെത്തിയത് .രാത്രി ക്ഷേത്ര മൈതാനത്ത് തങ്ങിയ ശേഷം ബുധനാഴ്ച്ച രാവിലെ 6ന്ക്ഷേത്രത്തിനടുത്തുള്ള ശൗചാലത്തില്‍ പോയ തീര്‍ത്ഥാട സംഘത്തില്‍ പെട്ട തമിഴ്നാട് ,കാഞ്ചിപുരം ചെങ്കല്‍പേട്ട് സത്ത നാം ചേരി ഈശ്വരന് കോവില്‍ ശെല്‍വരാജിനെ(60) പിന്നെ കണ്ടിട്ടില്ല. ശെല്‍വരാജിനെ കാണാതായതോടെ തീര്‍ത്ഥാടക സംഘം ക്ഷേത്ര മൈതാനത്തു തന്നെ കിടന്നു.
പിതാവിനെ കാണാനില്ലയെന്ന് അറിഞ്ഞ് മകന് സതീശനും മരുമകന് ശരവണനും കൂടി വ്യാഴാഴ്ച്ച രാവിലെ ഏറ്റുമാനൂര്‍ക്ക് ബസ്സില്‍ വരുന്ന യാത്രയില്‍ ബസ്സിന്റെ ഇരുവശവും ഇരുന്നു യാത്ര ചെയ്യുമ്പോള്‍ കൂത്താട്ടുകളും ബസ്സ് സ്റ്റാന്‍ഡില്‍ ഇരിക്കുന്ന ശെല്‍വരാജിനെ കണ്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്സ് അപ്പോള്‍ മൂന്നു കിലോമീറ്ററോളം പിന്നിട്ടിരുന്നു.
ഇവര്‍ ബസ്സില്‍ നിന്നിറങ്ങി ഓട്ടോയില്‍ സ്റ്റാന്‍ഡില്‍ എത്തി. ക്ഷീണിച്ച് അവശനിലയിലായ ശെല്‍വരാജിനെ 11 മണിയോടെയാണ് കണ്ടെത്തിയത്.12.30 ന് ഇവര്‍ ക്ഷേത്ര മൈതാനത്തെത്തി. ബുധനാഴ്ച രാവിലെ ശുചി മുറിയിലേക്കു പോയ ഇയാള്‍ക്ക് വഴിതെറ്റി എം സി റോഡുവഴി നടന്നാണ് കൂത്താട്ടുകുളം എത്തിയത്. ഒരു ചായ കുടിക്കുവാനുള്ള കാശ് മാത്രമെ ശെല്‍വരാജിന്റെ കൈവശമുണ്ടായിരുന്നുള്ളു. ഭക്ഷണം കഴിക്കാത്തതിനാല്‍ ശെല്‍വരാജ് അവശനിലയിലായിരുന്നു.
ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഭര്‍ത്താവിനെ കണ്ടുകിട്ടാല് സാ ധിച്ചതെന്ന് ഭാര്യ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: