പൂനെ: ഐഎസ്എല്‍ നാലാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് അഗ്നിപരീക്ഷ. എവേ മത്സരത്തില്‍ എതിരാളികള്‍ പൂനെ സിറ്റി എഫ്സി. ശിവ്ഛത്രപതി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കളി.
പൂനെ പോയിന്റ് പട്ടികയില്‍ മൂന്നമതാണ്. 12 കൡകളില്‍ നിന്ന് 7 വിജയവും ഒരു സമനിലയും നാല് പരാജയവുമടക്കം 22 പോയിന്റാണ് അവര്‍ക്കുള്ളത്. 22 ഗോളുകള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് 12 എണ്ണം.
13 മത്സരങ്ങളില്‍ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാമത്. നാല് വിജയം, അഞ്ച് സമനില, നാല് പരാജയം എന്നിങ്ങനെയാണ് അവരുടെ പ്രകടനം. ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള എല്ലാ കളികളും നിര്‍ണായകമാണ്. ഇന്ന് പൂനെയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനത്തേക്കുയരാം. മറിച്ച് പൂനെ ജയിച്ചാല്‍ 25 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്തെത്തും. ഇരു ടീമുകളും കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച ദല്‍ഹിയെ കൊച്ചിയില്‍ 2-1ന് പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ഡേവിഡ് ജെയിംസ് പരിശീലിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സ് പട. ഇന്നും വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണുകളില്‍ പൂനെ സിറ്റിക്കുമേല്‍ ബ്ലാസ്റ്റേഴ്സിന് വ്യക്തമായ ആധിപത്യമായിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളിലായി ആറ്—തവണ എറ്റുമുട്ടിയതില്‍ നാല്—മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഒരു തവണ പൂനെ വിജയച്ചു. മറ്റൊരു മത്സരം സമനിലയായി.
ഡല്‍ഹിക്കെതിരായ മത്സരം വളരെ നിര്‍ണായകമായിരുന്നു. കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ആ വിജയത്തിനു കഴിഞ്ഞു. അടുത്ത മത്സരങ്ങള്‍ക്കു മുന്‍പായുള്ള ആദ്യ പടിയായിരുന്നു ദല്‍ഹിക്കെതിരായ വിജയമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിജ് ജെയിംസ് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. പൂനെക്കെതിരെ ദിമിത്രി ബെര്‍ബറ്റോവ്—കളിക്കാനിറങ്ങുമെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മത്സരത്തിലെ ഹീറോ ദീപേന്ദ്ര നേഗി, ഐസ്ലന്ഡ് താരം ഗുഡ്ജോണ്‍ എന്നിവരും മികച്ച ഫോമിലാണ്. ഹ്യൂമിനൊപ്പം സ്ട്രൈക്കറുടെ റോളിലായിരിക്കും ഇന്ന് ബെര്‍ബ കളിക്കാനിറങ്ങുക. ഫോമിലല്ലാത്ത മിലന് സിങിന് പകരം ദീപേന്ദ്ര നേഗി ആദ്യ ഇലവനിലും ഇറങ്ങിയേക്കും.
കഴിഞ്ഞ മൂന്നു സീസണുകളിലും സെമിഫൈനല്‍ കാണാന്‍ കഴിയാതിരുന്ന ടീമാണ്—പൂനെ. എന്നാല്‍, ഈ സീസണില്‍ സെര്‍ബിയയില്‍ നിന്നുള്ള പരിശീലകന് റാങ്കോ പോപോവിച്ചിന്റെ കീഴില്‍ പൂനെ അടിമുടി മാറിക്കഴിഞ്ഞു. ആദ്യമായി സെമിഫൈനല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാനുള്ള ആവേശത്തിലാണ്—അവര്‍ . ആക്രമണത്തില്‍ എന്ന പോലെ പ്രതിരോധത്തിലും എറ്റവും മികച്ച പ്രകടനമാണ്—പൂനെ കാഴ്ചവെക്കുന്നത്. സ്ട്രൈക്കര്‍മാരായ മാഴ്സിലോ പെരേരയും എമിലിയാനോ അല്‍ഫാരോയും മികച്ച ഫോമിലാണെന്നതും പൂനെയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവരെ പിടിച്ചുകെട്ടുന്നതില്‍ ജിങ്കാന് ഉള്‍പ്പെട്ട ബ്ലാസ്റ്റേഴ്സ്് പ്രതിരോധത്തിന് കഴിഞ്ഞാല്‍ ഇന്നും പ്രതീക്ഷയ്ക്ക് വകയുണ്ട്.
ടീമില്‍ മാറ്റം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പൂനെ കോച്ച് പറഞ്ഞു. അല്‍ഫാരോ കഴിഞ്ഞ 12 മത്സരങ്ങളും കളിച്ചു. അദ്ദേഹത്തിനു വിശ്രമം ആവശ്യമാണെന്നു തോന്നുന്ന അവസരത്തില്‍ അദ്ദേഹം ആവശ്യപ്പെടും. ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പോപോവിച്ച്—ആദ്യ ഇലവനില്‍ തന്നെ അല്‍ഫാരോയെ ഇറക്കുമെന്ന് കോച്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: