തിരുവനന്തപുരം: ഫോണ്‍ കെണിക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ എ.കെ ശശീന്ദ്രന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചെല്ലിക്കൊടുത്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം നിരവധി മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍മന്ത്രി തോമസ് ചാണ്ടി പങ്കെടുത്തില്ല. പ്രതിപക്ഷം വിട്ടുനിന്നു.
പിണറായി വിജയന് സര്‍ക്കാര്‍ രൂപീകരണ വേളയില്‍ മന്ത്രിയായിരുന്ന ശശീന്ദ്രന് 10 മാസത്തിന് ശേഷമാണ് തിരിച്ചുവരുന്നത്.ഫോണ്‍കെണി വിവാദത്തെ തുടര്‍ന്നാണു 2017 മാര്‍ച്ച് 26ന് രാജിവച്ചത്. കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതി ശശീന്ദ്രനെ കുറ്റ വിമുക്തനാക്കിയിരുന്നു. തുടര്‍ന്നാണ്് വീണ്ടും മന്ത്രി സ്ഥാനത്തേക്കെത്താന്‍ വഴിയൊരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: