തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ചെലവ് ചുരുക്കിയേ തീരുവെന്ന് ധനമന്ത്രി തോമസ് ഐസക്. വരവും ചെലവും തമ്മില്‍ വന്‍ വ്യത്യാസമുണ്ട്.
ഈ സാമ്പത്തിക വര്‍ഷം റവന്യു കമ്മി 3.1 ശതമാനമായി നിലനിര്‍ത്തും. കിഫ്ബി ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പ്രവാസി ചിട്ടി ഏപ്രില്‍ മുതല്‍ ആരംഭിക്കും. ചിട്ടിയില്‍ ചേരുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സും പെന്‍ഷനും അര്‍ഹതയുണ്ടാകും. വിവിധ ബോണ്ടുകള്‍ വഴി കിഫ്ബിയിലേക്ക് വിഭവ സമാഹരണം നടത്തും.
സംസ്ഥാനത്ത് ഭക്ഷ്യസബ്സിഡി നല്‍കുന്നതിന് 900 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി പ്രത്യേകം അനുവദിക്കുന്നതായും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. തീരദേശ വികസനത്തിനും 2000 കോടിയുടെ പാക്കേജ് മന്ത്രി പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് വിതച്ച വിഷമതകള്‍ക്കിടയിലും കേരളം തകരാതെ പിടിച്ചു നിന്നുവെന്നും മന്ത്രി പറഞ്ഞു.
അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ല. 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ 150 കോടി. മത്സ്യമേഖലയ്ക്ക് മാത്രം 600 കോടി. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫേ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: