പത്തനാപുരം: ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ ചുറ്റുമതില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ ലക്ഷങ്ങളാണ് വനംവകുപ്പ് നഷ്ടപ്പെടുത്തുന്നത്. പത്തനാപുരം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന റേഞ്ച് ഓഫീസിന്റെ ചുറ്റുമതിലാണ് 22 ലക്ഷം രൂപ ചിലവഴിച്ച് പുതുക്കിപണിയുന്നത്. ബലക്ഷയമില്ലാത്ത മതില് പൊളിച്ചുമാറ്റി വീണ്ടും അതേ പാറകൊണ്ട് അവിടെ തന്നെ നിര്‍മ്മിക്കുകയാണെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള നിര്‍മ്മാണത്തിന്റെ മുഴുവന്‍ വിവരങ്ങളും നിര്‍മ്മാണസ്ഥലത്ത് പ്രദര്‍ശിപ്പിക്കണമെന്നിരിക്കെ ഒരു വിവരവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ലന്നും ആക്ഷേപമുണ്ട്. നിലവിലത്തെ റേഞ്ച് ഓഫീസിന്റെ മതിലിന് ബലക്ഷയമുണ്ടങ്കില് വാനമെടുത്ത് വേണം ചുറ്റുമതില്‍ നിര്‍മിക്കാന്‍. എന്നാല്‍ നിലവില്‍ നടന്നുവരുന്നത് വകുപ്പിന് നഷ്ടമുണ്ടാക്കുമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: