ന്യൂദല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ സംഭാവനകള്‍ കടപ്പത്രമായി (ഇലക്ടറല്‍ ബോണ്ട്) സ്വീകരിക്കണമെന്ന കേന്ദ്ര തീരുമാനം ചോദ്യം ചെയ്ത് സിപിഎം നല്കിയ ഹര്ജിയിന്മേല് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് സിപിഎമ്മിന്റെ വാദം ശരിയോണോ എന്ന് പരിശോധിക്കാമെന്ന് അറിയിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാക്കാനാണ് കടപ്പത്രം വിജ്ഞാപനം ചെയ്യുന്നതെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. കടപ്പത്ര ബില്‍ പ്രകാരം 1000, 10,000, 1,00,000, 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്ക്കു വേണമെങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളില്‍ നിന്നും വാങ്ങാം. ഇതിന്റെ മൂല്യം 15 ദിവസത്തേക്കു മാത്രമേ ഉണ്ടാകു. വാങ്ങുന്നയാളുടെ പേര് കടപ്പത്രത്തില്‍ ഉണ്ടാകില്ല.
കൂടാതെ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മാത്രമേ ഇങ്ങനെ സംഭാവന സ്വീകരിക്കാന്‍ കഴിയൂ. തിഞ്ഞെടുപ്പു കമ്മീഷനെ മുന്‍കൂട്ടി അറിയിച്ചുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ കടപ്പത്രം മാറ്റി വാങ്ങാന്‍ തഴിയൂ. 2017 ഫെബ്രുവരി ഒന്നിന് ഫിനാന്‍സ് ആക്ട് പ്രകാരമാണ് ലോക്സഭയില്‍ കേന്ദ്രം ഈ ബില്‍ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: