ഭോപ്പാല്‍: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ ഹേമന്ത് കാത്കറെക്കെതിരെ കേസെടുത്തു. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന് കാണിച്ച് എംഎല്‍എ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞമാസം 24ന് അറസ്റ്റിലായ യുവതി ഇപ്പോള്‍ ജയിലിലാണ്.
ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന യുവതി എംഎല്‍എ പീഡിപ്പിച്ചതായി കാണിച്ച് 31ന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയി കൂറെ പേപ്പറുകളില്‍ ബലമായി ഒപ്പിടിച്ചതായി കാണിച്ച് എംഎല്‍എക്കെതിരെ പീഡനത്തിനിരയായ യുവതിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഒരു എന്‍ജിഒ സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് ആദ്യമായി എംഎല്‍എയെ കാണുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. തന്റെ ഫോണ്‍ നമ്പര്‍ വാങ്ങിയ എംഎല്‍എ നിരന്തരം വിളിക്കുകയും ജൂനാ ഗൈം എന്ന സ്ഥലത്ത് വിളിച്ചുവരുത്തി പീഡിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. നിരവധി തവണ ബലാത്സംഗം ചെയ്തശേഷം ഫോട്ടോ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐപിസി സെക്ഷന്‍ 365, 384, 386, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: