ന്യൂദല്‍ഹി : രാജ്യത്ത് 2.5 ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ ഇത് കര്‍ശ്ശനമാക്കും. 10 ഡിജിറ്റിലുള്ള പാന്‍ കാര്‍ഡ് നമ്പര്‍ വ്യക്തിഗതമല്ലാത്ത, 2.5 ലക്ഷത്തിനു മുകളിലുള്ള ധന ഇടപാടുകള്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് 2018 ധനബില്ലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം വ്യക്തിയുടെ തനിച്ച് മാത്രമല്ല മറിച്ച് ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടും 2.50 ലക്ഷത്തിനു മുകളില്‍ ഇടപാടുകള്‍ നടത്തുകയാണെങ്കില്‍ പാന്‍ കാര്‍ഡ് വേണമെന്നും ഇതില്‍ പറയുന്നുണ്ട്. സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍, ഡയറക്ടര്‍, പാര്‍ട്ണര്‍, ട്രസ്റ്റീ, സിഇഒ, സ്ഥാപകര്‍ തുടങ്ങിയവര്‍ ഇവരുടെ ധന ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: