തിരുവനന്തപുരം: കേരളത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിനു മേല്‍ വെച്ചുകെട്ടുകയാണ് തോമസ് ഐസക്, നോട്ടു നിരോധനം കമ്പോളത്തെ തകര്‍ത്തു, വ്യാപാരം ശോഷിപ്പിച്ചു. ഉല്പാദനം തകര്‍ന്നു. തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ടു. ചരക്ക് സേവന നികുതിയും കേരളത്തെ ബാധിച്ചു. ബജറ്റില്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ എന്നും നികുതി വരുമാനം പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് വര്ധിക്കാറുള്ളതെന്നും ബജറ്റിന്റെ അതേ ഭാഗത്തു തന്നെ പറയുന്നുമുണ്ട്. അതായത് എക്കാലത്തും കേരളത്തിലെ നികുതി പിരിവ് ഒരേ തരത്തിലാണെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ജിഎസ്ടി വഴി നികുതി പിരിവില്‍ 15 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് അടുത്ത വരിയില്‍ തന്നെ മന്ത്രി പറയുന്നു. കേരളത്തിന്റെ ജിഎസ്ടി പിരിവില്‍ ചോര്‍ച്ചയുണ്ടെന്നും മന്ത്രി പറയുന്നു.
അഞ്ചു വര്‍ഷമായി കേരളത്തിന്റെ വരവും ചെലവും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മന്ത്രി ബജറ്റില്‍ സമ്മതിക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ വരുമാനം കുറഞ്ഞതിന് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന ചോദ്യം സ്വാഭാവികം. പദ്ധതിച്ചെലവുകള്‍ മാറ്റിമാറ്റി വച്ച് ഇപ്പോള്‍ വലിയ പ്രതിസന്ധിയായി മാറിയെന്നും മന്ത്രി പറയുന്നു. കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പദ്ധതിച്ചെലവുകള്‍ മാറ്റി വച്ച് വലിയ പ്രശ്നം ഉണ്ടാക്കിയതിന് കേന്ദ്രം എങ്ങനെ ഉത്തരവാദിയാകുമെന്ന ചോദ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: