തിരുവനന്തപുരം: കേരളത്തിന്റെ സകല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നു പറഞ്ഞാണ് കിഫ്ബി (ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്)യെ കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക് പുകഴ്ത്തിയത്.
പക്ഷെ 54, 000 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴി മുന്നോട്ടുവച്ചെങ്കിലും ഇരുപതിനായിരത്തോളം രൂപയുടെ പദ്ധതികള്‍ക്കേ പണം അനുവദിച്ചിട്ടുള്ളു. അവയും തുടങ്ങിയിട്ടില്ലെന്നാണ് ബജറ്റ് നല്കുന്ന സൂചന.
കിഫ്ബി അക്ഷയ നിധിയല്ല. വായ്പയെടുത്ത മുതലും പലിശയും മടക്കി നല്‍കണം. ഒന്‍പതു ശതമാനം പലിശയും മൂന്നു വര്‍ഷം മോറട്ടോറിയവും ഏഴു വര്‍ഷം തിരിച്ചടവു കാലവും അനുമാനിച്ചാല്‍ ഒരു ലക്ഷം കോടി രൂപ മടക്കി നല്‍കേണ്ടിവരും. മന്ത്രി മുന്നറിയിപ്പ് നല്കുന്നു. കിഫ്ബി ഭാവിയില്‍ സൃഷ്ടിക്കാവുന്ന ബാധ്യതകളെപ്പറ്റി ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: