കണ്ണൂര്‍: ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് നാടിന് വേണ്ടതെന്ന സന്ദേശവുമായി നോര്‍ത്ത്മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ നാളെ കണ്ണൂര്‍ ബീച്ച് റണ്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കുന്നു. രാവിലെ 6 മണിക്ക് പയ്യാമ്പലം പാര്‍ക്കില്‍ നിന്ന് തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് ബീച്ച് റണ്‍ ക്രമീകരിച്ചിരിക്കുന്നത്. ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുവാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ബീച്ച് റണ്ണിന് വിദേശതാരങ്ങളടക്കം മിഴിവേകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ബീച്ച് റണ്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കും. മുംബൈ മാരത്തോണിന്റെ ടൈംമിഗ് ഗ്രൂപ്പാണ് ബീച്ച് റണ്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ ക്യാപ്റ്റനും ഹോക്കി പരിശീകനുമായ ജൂഡ് ഫെലിക്സാണ് മാരത്തോണിന്റെ ഇത്തവണത്തെ ബ്രാന്റ് അംബാസിഡര്‍. എലൈറ്റ് രാജ്യാന്തരം, അമച്വര്‍, ഹെല്‍ത്ത് എന്നീ വിഭാഗങ്ങളിലാണ് മാരത്തോണ്‍.
എലൈറ്റില്‍ 10. കി.മി, ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 25,000, 5000 സമ്മാനം ലഭിക്കും. അമച്വറില്‍ പതിനെട്ട് വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. 10 കി.മീ ഓടണം. സമ്മാനതുക 25000, 15,000, 5000 വീതമാണ്. ഹെല്‍ത്ത് വിഭാഗത്തില്‍ മൂന്ന് കി.മീ, യഥാക്രമം 5000, 2500, 1000 എന്നിങ്ങനെ സമ്മാനം ലഭിക്കും. ബീച്ച് റണ്ണിന്റെ ഓരോ ഘട്ടവും കര്‍ശന നിരീക്ഷണത്തിലാണ് നടത്തുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വിനോദസഞ്ചാര സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് മിനിമാരത്തോണിലൂടെ അത് വിവിധ രാജ്യങ്ങളിലെത്തിക്കാനും അതോടൊപ്പം കണ്ണൂരിനെ കേരളത്തിലെ മാരത്തണ്‍ ഹബ്ബാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ംംം.സമിിൗൃയലമരവൃൗി.രീാ ല്‍ രജിസ്റ്റര്‍ ചെയ്യാം. മാരത്തണ്‍ നടക്കുന്ന ദിവസം രജിസ്ട്രേഷന് ഉണ്ടായിരിക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ ചേമ്പര്‍ പ്രസിഡന്റ് കെ.ത്രിവിക്രമന്‍, എ.പി.സഞ്ജയ്, സച്ചിന് സൂര്യകാന്ത്, പി.കെ.മെഹബൂബ്, എ.കെ.റഫീഖ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: