ലക്നൗ: അയോധ്യയില്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീങ്ങള്‍ പാക്കിസ്ഥാനിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ പോകണമെന്ന് യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്മാന് വസീം റിസ് വി. വെള്ളിയാഴ്ച അയോധ്യയിലാണ് റിസ് വി ജുമുഅ നിസ്ക്കാരം നിര്‍വഹിച്ചത്. ശേഷം ഇദ്ദേഹം രാമജന്മഭൂമി ക്ഷേത്ര മേധാവി ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദർശിച്ച വേളയിലാണ് ഇത്തരത്തിൽ പ്രതികരിച്ചത്.
രാമജന്മ ഭൂമി ക്ഷേത്രത്തെ എതിര്‍ക്കുന്നവരും അവിടെ ബാബരി പള്ളി സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നവരും പാക്കിസ്ഥാനിലേയ്ക്കോ ബംഗ്ലാദേശിലേയ്ക്കോ പോകണം. അത്തരം യാഥാസ്ഥിതീക മനസുള്ള മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല- എന്നായിരുന്നു റിസ് വിയുടെ പ്രസ്താവന.
പള്ളിയുടെ പേരില്‍ ജിഹാദ് പ്രചരിപ്പിക്കുന്നവര്‍ അബു ബക്കര്‍ ബാഗ്ദാദിയുടെ സംഘടനയില്‍ ചേരുന്നതാണ് ഉചിതം. യാഥാസ്ഥിതിക മനസുള്ള മുസ്ലീം പണ്ഡിതരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ അഫ്ഗാനിസ്ഥാനിലേയ്ക്കോ പാക്കിസ്ഥാനിലേയ്ക്കോ പോകണമെന്നും റിസ് വി ആവശ്യപ്പെട്ടു.
ഫെബ്രുവരി എട്ടിന് രാമജന്മ ഭൂമി വിഷയത്തില്‍ സുപ്രീം കോടതി വാദം കേള്ക്കാനിരിക്കുന്നതിനിടയിലാണ് റിസ് വിയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: