തിരുവനന്തപുരം: ആരോഗ്യ മന്ത്രിക്ക് പിന്നാലെ സ്പീക്കറും കണ്ണട വിവാദത്തില്‍. കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കൈപ്പറ്റിയത് 49,900 രൂപ. ലെന്‍സിന് 45000 രൂപയും, ഫ്രെയിമിന് 4900 രൂപയും. കണ്ണടയ്ക്ക് 5000 രൂപയില്‍ കൂടുതല്‍ തുക കൈപ്പറ്റാന്‍ പാടില്ലെന്ന നിയമസഭാസമിതിയുടെ ശുപാര്‍ശയുള്ളപ്പോഴാണ് സ്പീക്കര്‍ അരലക്ഷം രൂപ എഴുതിയെടുത്തത്. നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലാണു കണ്ണടയുടെ വില പുറത്തുവന്നത്. ചികില്‍സാ ചെലവിനത്തില്‍ സ്പീക്കര്‍ 4,25,594 രൂപയാണ് കൈപ്പറ്റിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ബില്ലിന്റെ പകര്‍പ്പുകള്‍ കൈമാറാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ല
ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതെന്ന മാനദണ്ഡം പാലിച്ചാണ് കണ്ണട വാങ്ങിയതെന്നും ഡോക്ടറുടെ നിര്‍ദേശമനുസരിച്ചാണ് വിലകൂടിയ ലെന്‍സ് വാങ്ങിയതെന്നാണ് സ്പീക്കറുടെ വിശദീകരണം. ഫ്രെയിമിന് 5000 രൂപയില്‍ കൂടരുതന്നേ മാനദണ്ഡമുള്ളന്നും ലെന്‍സിന്റെ കാര്യത്തില്‍ ഇല്ലന്നുമാണ് വാദം. കണ്ണടയ്ക്കായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ 28,800 രൂപ കൈപ്പറ്റിയത് വിവാദമായിരുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റുന്നതിനു പകരം വിലയേറിയ നല്ല ലെന്‍സ് വാങ്ങുന്നതാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞതിനാലാണ് വാങ്ങിയതെന്നായിരുന്നു മന്ത്രിയുടേയും വിശദീകരണം. നിശ്ചിത വിലയുള്ള കണ്ണട വാങ്ങണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കില്ലെന്നാണ് നേത്രവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഭര്‍ത്താവിന്റെയും അമ്മയുടേയും പേരില്‍ വ്യാജ ചികിത്സാബില്‍ നല്കി പണം തട്ടിയെന്ന ആരോപണവും ശൈലജക്കെതിരെ വന്നു. മന്ത്രിയും കുടുംബവും സ്വകാര്യ ആശുപത്രികളില്‍ ചികിത്സകള്‍ക്കായി 3,81,876 രൂപ ചെലവിട്ടു. ശൈലജയുടെ ഭര്‍ത്താവ് ഭാസ്ക്കരന്‍ എല്‍.പി. സ്കൂളിലെ പ്രധാനാധ്യാപക പദവിയില്‍നിന്ന് വിരമിച്ചയാളാണ്. പെന്ഷന് വാങ്ങുന്നയാള്‍ ആശ്രിതനാണെന്ന് കാണിച്ച് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. ചികിത്സ നടത്തി എന്നു പറയുന്ന സമയത്ത് ഭാസ്കരന് മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ചികിത്സാ ചെലവ് കൈപ്പറ്റിയെന്ന പരാതിയില്‍ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.
വിദേശ ചികിത്സയുടെ പേരില്‍ കോടീശ്വരനായ തോമസ് ചാണ്ടി എം.എല്‍.എ.ക്കുമാത്രം രണ്ട് കോടിയോളം ഖജനാവില്‍നിന്ന് കൊടുത്തതും വിവാദത്തിന് വഴിവച്ചിരുന്നു. പ്രതി വര്‍ഷം ശരാശരി ഒരു കോടിയാണ് എംഎല്‍എ മാരുടെ ചികി്ത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. 20 മാസത്തിനിടയില്‍ കൂടുതല്‍ പണം കൈപറ്റിയത് കെ മുരളീധരന് (26ലക്ഷം), പി.ടി തോമസ്(19 ലക്ഷം) എം.കെ മുനീര്‍(10 ലക്ഷം) എന്നിവരാണ്. പലരും ലക്ഷങ്ങളുടെ ചികിത്സ ചെയ്തപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ കൈപ്പറ്റിയത് 22,542 രൂപമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: