ഓക്ലാൻഡ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് നാലാം കിരീടം. ഓസ്ട്രേലിയ ഉയര്‍ത്തിയ 217 റണ്‍ വിജയലക്ഷ്യം ഇന്ത്യ എട്ടു വിക്കറ്റ് ശേഷിക്കേ മറികടന്നു. സെഞ്ചുറി നേടിയ മന്‍ജോത് കല്‍റയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് 47.2 ഓവറില്‍ 216 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ഇടങ്കയ്യന്‍ സ്പിന്നര്‍മാരായ ശിവ സിങ്ങും അനുകുള്‍ റോയുമാണ്ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറില്‍ തളച്ചത്. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന സുരക്ഷിതമായ നിലയിലായിരുന്ന ഓസ്ട്രേലിയ 33 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തകരുകയായിരുന്നു.
ഇതോടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ നാലു തവണ ചാന്പ്യന്മാരാകുന്ന ആദ്യ ടീമായി ഇന്ത്യ. ഓസീസ് മൂന്നു കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ചാണ് യുവ ഇന്ത്യ ഓസീസിനെ തറപറ്റിച്ചത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: