തൃശൂർ: ബലിദാനികളായ ദേശസ്നേഹികളുടെ രക്തം ഒരിക്കലും പാഴാവുകയില്ലെന്ന് എ ബി വി പി ദേശീയ സഹ സംഘടനാ സെക്രട്ടറി ജി.ലക്ഷമൺ. തൃശൂരിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത് മുപ്പത്തിമൂന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലം വിദ്യാർത്ഥി സംഘടന എന്നതിലുപരി ഒരു ആശയ മുന്നേറ്റമാണ് എ ബി വി പി നടത്തുന്നത്. കിം കരുണാകരൻ, ബിംബി മുതൽ അവസാനം കണ്ണൂരിൽ നടന്ന അക്രമണത്തിൽ മരണപ്പെട്ട കണ്ണൂരിലെ എ ബി വി പി പ്രവർത്തകനെവരെ അനുസ്മരിച്ചാണ് ജി.ലക്ഷ്മൺ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്തത്. ആശയത്തെ അടിച്ചമർത്താൻ കൊലപാതകങ്ങൾക്കാവില്ലെന്നും ചരിത്ര വസ്തുതയാണ്. കേരളത്തിലെ കാമ്പസു കളിൽ സംഘടനാ സ്വാതന്ത്ര്യം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. സമാധാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവരാണ് മറ്റുള്ളവരെ കാ മ്പസുകളിൽ പ്രവർത്തിക്കാൻ അനുവധിക്കാത്തത്.
കാശ്മീരിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തീവ്രവാദികൾ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ് . ഈ വിഘടന വാദത്തെ പ്രതിരോധിക്കലാണ് എ ബി വി പി യുടെ ദൗത്യം എന്നും അദ്ധഹം വ്യക്തമാക്കി. കേരളത്തിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തെ രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിനായി എ ബി വി പി നടത്തിയ ചലോ കേരള ലഭിച്ച ജനപിന്തുണ എ ബി വി പിയുടെ പാത ശരി എന്നതിന് തെളിവാണ് . കേരളത്തിൽ മാത്രമല്ല ബംഗാളിലും മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നടക്കുന്ന വിഘടന പ്രവർത്തനങ്ങളെ ജനമധ്യത്തിൽ തുറന്നു കാട്ടുന്നതിനുള്ള ഉത്തരവാദിത്വവും എ ബി വി പി ഏറ്റെടുത്തുകഴിഞ്ഞു.
സ്വാഗതസംഘം ചെയർമാനും ജനം ടി.വി മാനേജിംഗ് ഡയറക്ടർ പി.വിശ്വരൂപൻ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ എ ബി വി പി വളർച്ചയുടെ പാതയിലാണെന്നും ഇന്ത്യയിലെ നിരവധി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും എം.പി മാരും എ ബി വി പിക്കാരാണ്. ഇപ്പോഴത്തെ ഓരോ പ്രവർത്തകനും നാളെ ഈ നിലയിൽ ഉയർന്നുവരണമെന്നും അദ്ധേഹം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി ആശിഷ് ചൗഹാൻ, എ ബി വി പി സംസ്ഥാന അദ്ധ്യക്ഷൻ സി.കെ.രാകേഷ്, സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, കൃഷ്ണകുമാർ, കെ.എസ്.സനൂപ്, രേഷ്മ ബാബു ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി തേക്കിൻകാട് മൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്ന വിദ്യാർത്ഥി കോർണറിൽ സംസ്ഥാന പ്രസിഡന്റ് സി.കെ.രാകേഷ്, സംസ്ഥാന സെക്രട്ടറി ശ്യാംരാജും ചേർന്ന് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: