ബുഹലന്ദ്ശഹര് : യുപിയില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 15 ഏറ്റമുട്ടലുകളിലായി രണ്ട് ഡസന്‍ കുറ്റവാളികള്‍ അറസ്റ്റിലായി. ബുലന്ദ്ശഹര്‍, ശമ്ലി, കാന്‍പൂര്‍, സഹറന്പൂര്, ലക്നൗ, ബാഗ്പത്, മുസാഫര്‍നഗര്‍, ഗോരഖ്പൂര്‍, ഹാപുര്‍, മീററ്റ് എന്നിവിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലാണ് 24 കുറ്റവാളികളെ പിടികൂടാനായത്.
ഇവരില്‍ നിന്ന് 32 കൈത്തോക്കുകള്‍, 12 തോക്കുകള്‍, ബുള്ളറ്റ്, സ്ഫോടന വസ്തുക്കള്‍, മോട്ടോര്‍ സൈക്കിള്‍, കാറുകള്‍, മോഷണം നടത്തിയ പണം എന്നിവ കണ്ടെത്തി. ബുലന്ദ്ശഹറില്‍ നിന്നും ശമ്ലിയില് നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര് അറസ്റ്റിലായത്.
കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ സ്റ്റേഷന് ഓഫീസര്‍, എസ്ഐ ഉള്‍പ്പടെ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞമാസം യുപിയില്‍ പുതിയ ഡിജിപി ഒ.പി. സിങ് ചുമതലയേറ്റതിനുശേഷം കുറ്റവാളികളെ പിടികൂടുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു.
അതിനിടെ കുറ്റവാളികളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി മാത്രമാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഒ.പി. സിങ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: