ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍ ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ആഡംബര വാഹനങ്ങള്‍ ഉള്ള 4,642 ‘പരമദരിദ്രരേയും’ (എഎവൈ), 36,670 ‘ദരിദ്രരേയും’ കണ്ടെത്തി ഒഴിവാക്കി.
റേഷന്കാര്ഡുവിവരങ്ങളും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണ വിവരങ്ങളും തമ്മി ല്‍ ഒത്തു നോക്കിയും നിരവധി അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. 1,000 ചതുരശ്ര അടിക്കുമേല്‍ വീടുള്ള 1,95,359 (എഎവൈ) പരമ ദരിദ്രരേയും, 1,51,111 (പിഎച്ച്എച്ച്) മുന്ഗണനക്കാരേയുമാണ് ഒഴിവാക്കിയത്.
ഇനി 2013നുശേഷം മരണമടഞ്ഞവരെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കണ്ടെത്തി ഒഴിവാക്കും. സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് അനര്‍ഹരെ ഒഴിവാക്കാനാണ് ശ്രമം.
ഇന്‍കം ടാക്സ് ഒടുക്കുന്നവര്‍, വലിയതുക വൈദ്യുതിബില്‍ ഒടുക്കുന്നവര്‍, ഒരു ഏക്കര്‍ ഭൂമിയില്‍ കൂടുതല്‍ ഉള്ളവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ച് അതില്‍ നിന്നും അതിസമ്പന്നരായ അനര്‍ഹരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഭക്ഷ്യവകുപ്പ് ആരംഭിച്ച് കഴിഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരം സംസ്ഥാനത്ത് പരമാവധി 154.80 ലക്ഷം ഗുണഭോക്താക്കളെ മാത്രമാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യമായിട്ടുള്ളത്. അനര്‍ഹരായ നിരവധിയാളുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ ഒഴിവാക്കപ്പെട്ടു. സംസ്ഥാനത്തെ 3.51 കോടി ജനങ്ങളില്‍ നിന്നും അനര്‍ഹരായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തുക ശ്രമകരമായ ദൗത്യമായിരുന്നു.
മലയാളത്തില്‍ രേഖപ്പെടുത്തിയ മുന്‍ഗണന കാര്‍ഡുകളുടെ വിവരങ്ങളും ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ കൈവശമുള്ള നാലുചക്ര മോട്ടോര്‍വാഹന ഉടമസ്ഥരുടെ പട്ടികയും തമ്മില്‍ ഒത്തുനോക്കുകയായിരുന്നു ആദ്യഘട്ടം. അതിനായി മുഴുവന്‍ ആളുകളുടെയും റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ മലയാളത്തില്‍ നിന്നു ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തു. അതിനായി സോഫ്റ്റ് വെയര്‍ തയ്യാറാക്കി. പിന്നീട് സാമ്യമുള്ളവ ഒത്തുനോക്കി നാലുചക്രവാഹനക്കാരുടെ വിവരങ്ങള്‍ മുന്‍ഗണനാ പട്ടികയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: