എകെജിയെപ്പറ്റി ഫെയ്സ് ബുക്കില്‍ വി.ടി. ബലറാം എംഎല്‍എ എഴുതിയ ആക്ഷേപങ്ങള്‍ അപലപനീയമാണെന്നും, അത് പിന്‍വലിച്ച് ക്ഷമ പറയണമെന്നുമാണല്ലോ സിപിഎം നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇതിനോട് നൂറുശതമാനവും യോജിക്കുന്നു. പക്ഷേ ഇങ്ങനെ ആവശ്യപ്പെടാന്‍ സിപിഎം നേതാക്കള്‍ക്ക് എന്താണവകാശം?
ക്രൈസ്തവര്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മതമേലധ്യക്ഷനാണ് താമരശ്ശേരി ബിഷപ്പ്. അദ്ദേഹത്തെയാണ് ‘നികൃഷ്ട ജീവി’ എന്ന് വിളിച്ച് പിണറായി വിജയന് പരസ്യമായി ആക്ഷേപിച്ചത്. അന്ന് അത് പിന്‍വലിച്ച് ക്ഷമ പറയാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാത്ത സിപിഎം നേതാക്കളാണ് ഇന്ന് എകെജിയെപ്പറ്റി ബലറാം ഫെയ്സ് ബുക്കില്‍ എഴുതിയ ആക്ഷേപങ്ങള്‍ പിന്‍വലിച്ച് ക്ഷമ പറയണമെന്ന് ആവശ്യപ്പെടുന്നത്. ഇത് ന്യായമാണോ?
ആദ്യം പിണറായി വിജയനെക്കൊണ്ട് ക്ഷമ പറയിപ്പിക്കട്ടെ. എന്നിട്ട് ബലറാമിനെക്കൊണ്ട് ക്ഷമ പറയിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: