കോട്ടയം: കോട്ടയം കുമാരനല്ലൂരിലെ കിംസ് ആശുപത്രി 200 കിടക്കകളോടെ വിപുലീകരിക്കുമെന്ന്് കിംസ്് ഗ്രൂപ്പ് സിഎംഡി എം.ഐ സഹദുല്ല അറിയിച്ചു.
കോട്ടയം പ്രസ്്ക്ലബ്ബില് മാധ്യമപ്രവര്‍ത്തകര്‍ക്കുളള കിംസ് കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപുലീകരണത്തിനായുളള പദ്ധതി അംഗീകാരത്തിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും. കോര്‍പ്പറേറ്റ് മേഖലയില്‍ കേരളത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് കിംസിന്റേത്.
പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായ കിംസ് ഗ്രൂപ്പിന്റെ ഓഹരികളുടെ പബ്ലിക്ക് ഇഷ്യൂ വൈകാതെ നടത്തും. ആരോഗ്യരംഗത്ത്് പൊതു ഇന്ഷ്വറന്സ്് ലഭ്യമാക്കുന്നതിന്് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോട്ടയത്തെ കിംസ് ആശുപത്രിയില്‍ ഒപി പൂര്‍ണമായും സൗജന്യമാക്കുകയും ഐപിയില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രസ് ക്ലബ്ബ്- കിംസ് കെയര്‍ പദ്ധതി.
ചടങ്ങില്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായി. സെക്രട്ടറി എസ്.സനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സരിതാ കൃഷ്ണന്, കിംസ് ഗ്രൂപ്പ്് ഓപ്പറേറ്റിങ് ഓഫീസര്‍ നീലക്കണ്ണന്‍, അഡ്മിനിസ്ട്രേറ്റര്‍ കമലേഷ് എം. ആശുപത്രി സൂപ്രണ്ട്്് ഡോ. ഷാജി കെ തോമസ് എന്നിവര്‍ പങ്കെടുത്തു. ജേണലിസ്റ്റ്് കെയര്‍ കാര്ഡ്് സി. എ.എം കരിമിന് എം.ഐ സഹദുല്ല കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: