ഉദുമ: ആഫ്രിക്കയില്‍ നിന്ന് കാണാതായ കപ്പല്‍ ഇനിയും കണ്ടെത്താന്‍ കഴിയാത്തതോടെ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് കാണാതായ കാസര്‍കോട് ഉദുമ സ്വദേശിയായ ശ്രീഉണ്ണിയുടെ കുടുംബം.
അങ്കോളോ ഈസ്റ്റേണ്‍ ഷിപ്പിംഗ് മാനേജ്മെന്റിന് കീഴിലുള്ള മറീന എക്സ്പ്രസ് എന്ന കപ്പലാണ് കാണാതായത്. എണ്ണയുമായി പോവുകയായിരുന്ന കപ്പല്‍ നൈജീരിയന്‍ കടലില്‍ നിന്നാണ് കാണാതായത്. വ്യാഴാഴ്ച രാത്രിയാണ് വിവരം ശ്രീഉണ്ണിയുടെ വീട്ടി അറിയിച്ചത്. ഉദുമ പെരിയിലവളപ്പ് അശോകന്റെയും ഗീതയുടെയും മകനായ ശ്രീഉണ്ണി (25) ജനുവരി ആദ്യവാരത്തിലാണ് കപ്പലില്‍ ജോലിക്ക് കയറിയത്. ജനുവരി 31 നാണ് അവസാനമായി അച്ഛനോട് ഫോണില്‍ സംസാരിച്ചതെന്ന് വീട്ടുകാര്‍ പറയുന്നു. കോഴിക്കാട് സ്വദേശിയും കപ്പിലിലുണ്ട്.
കപ്പല്‍ ഉള്‍പ്രദേശത്തേക്ക് പോവുകയാണ്. ഇനി റെയ്ഞ്ച് കിട്ടുമോയെന്ന് അറിയില്ലെന്ന് പറഞ്ഞതായി അശോകന് പറയുന്നു. ഇതിനുശേഷം വ്യാഴാഴ്ച രാത്രിയാണ് കമ്പനിയുടെ മുംബൈ ആസ്ഥാനത്ത് നിന്ന് കപ്പലുമായുള്ള ആശയവിനിയമം നഷ്ടമായതായി അറിയിപ്പു ലഭിച്ചത്. ഇതിനുപുറമേ കമ്പനിയുടെ കൊച്ചിയിലുള്ള ഓഫീസില്‍ നിന്നും അശോകനെ വിളിച്ചിരുന്നു. കപ്പലിന്റെ കാറ്ററിംഗ് വിഭാഗത്തിലാണ് ശ്രീഉണ്ണി ജോലിചെയ്യുന്നത്.
രണ്ടു മലയാളികള്‍ അടക്കം 22 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ആഫ്രിക്കയുടെ വടക്ക് ബെനിന്‍ തീരത്തിനടുത്തു നിന്നാണ് കാണാതായത്. 13500 ടണ്‍ പെട്രോളാണ് ഇതിലുണ്ടായിരുന്നത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ജനുവരി31ന് ബെനിനിലെ കോട്ടോണുവില് നങ്കൂരമിട്ടിരുന്നു. അന്നു പുലര്‍ച്ചെയാണ് കാണാതായത്. അബുജയിലെ ഇന്ത്യന്‍ അംബാസിഡര്‍ അവുംഗ സന്തസംഗ് പ്രേ റമിയോ പറഞ്ഞു. കപ്പല്‍ കണ്ടെത്താന്‍ നൈജര്രിയയുടെ സഹായം തേടിയിട്ടുണ്ട്. കടല്കൊള്ളാക്കാര് തട്ടിയെടുത്തതാണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: