കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമം ചിലയിടങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് വിദ്യാഭാരതി മുന്‍ ദേശീയ അധ്യക്ഷന്‍ ഡോ.പി.കെ.മാധവന്. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ വിദ്യാഭാരതി സംസ്കൃതിബോര്ഡ് പരിയോജന സംഘടിപ്പിച്ച ‘ആശിര്വാദസഭ 2018’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിന്മയാ മിഷന് ഉത്തരമേഖലാ റീജിയണല്‍ ഹെഡ് സ്വാമി വിവിക്താനന്ദ വിശിഷ്ടാതിഥി ആയിരുന്നു. പൊതു സ്കൂളുകളില്‍ ലഭിക്കാത്ത മൂല്യബോധം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത് വിദ്യാഭാരതി പോലുള്ള ചില സ്കൂളുകളില്‍ നിന്ന് മാത്രമാണെന്ന് സ്വാമി വിവിക്താനന്ദ പറഞ്ഞു. പൊതു വിദ്യാഭ്യാസത്തില്‍ മൗലികബോധം ലഭിക്കുന്നില്ല. വ്യക്തിത്വം അവഗണിക്കപ്പെടുന്നു. ആ അവഗണനയാണ് സാംസ്കാരിക അധഃപതനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്കൃതിബോര്ഡ് പരിയോജന സംസ്ഥാന അധ്യക്ഷന്‍ എം. മാധവന് അധ്യക്ഷനായി. വിദ്യാഭാരതി സംസ്കൃതിബോര്ഡ് നടത്തിയ വിവിധ പരിപാടികളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍, ആചാര്യന്മാര്, രക്ഷിതാക്കള്‍ എന്നിവരെ ആശിര്‍വാദ് സഭയില്‍ അനുമോദിച്ചു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, സ്വാമിനി ശിവാനന്ദപുരി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സത്സംഗ പ്രമുഖ് നാരായണ ഭട്ടതിരിപ്പാട്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ എ.കെ.ശ്രീധരന്, ഉപാധ്യക്ഷന്‍ പി.ശങ്കരന്, സംസ്കൃതി ബോര്‍ഡ് കോഴിക്കോട് ജില്ലാ പ്രമുഖ് കെ.പി.രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: