കൊണ്ടോട്ടി: ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലോഡ്ജിന് സമീപത്തെ കുറ്റിക്കാടിന് തീയിട്ടപ്പോള്‍ സ്ഫോടനം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡില്‍ വെട്ടുകാട് കൃഷിഭവന് സമീപമാണ് സംഭവം. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
ക്വാര്‍ട്ടേഴ്സില്‍ താമസക്കാരായ പളനിയമ്മ വീട്ട് മുറ്റത്ത് പാമ്പിനെ കണ്ടെതിനെ തുടര്‍ന്നാണ് സമീപത്തെ കുറ്റിക്കാടിന് തീയിട്ടത്. തീയിട്ട് ഇവര്‍ വീട്ടിനുളളിലേക്ക് കയറിയ സമയത്താണ് ഉഗ്രസ്ഫോടനമുണ്ടായത്. ഇവരുടെ വീടിന്റെ പിറകുഭാഗം തകര്‍ന്നു. മുന്‍വശത്ത് 20 മീറ്ററോളം അകലത്തിലുള്ള വെളളിലശ്ശേരി കരുവഞ്ചോല മുഹമ്മദ്, സഹോദരന്റെ മകന് കരുവഞ്ചോല ഫായിസ്, റോഡിന് മറുവശത്തുളള പാലത്തറ ജയരാജന്, ഇവരുടെ ഉടമസ്ഥതയിലുളള ജനസേവന കേന്ദ്രം, സമീപത്തെ കൃഷിഓഫീസ് എന്നിവക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടുകളുടെ ജനല്‍ച്ചില്ലുകള്‍ മിക്കതും തകര്‍ന്നുവീണു. വന്‍ ശബ്ദത്തോടൊപ്പം ഭൂമികുലുങ്ങുന്നതു പോലെയുള്ള പ്രതീതിയായിരുന്നു ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പോലീസ് ബോംബ്, ഡോഗ് സ്ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുവിനെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചില്ല. പറമ്പില്‍ സൂക്ഷിച്ചതോ ഉപേക്ഷിച്ചതോ ആയ സ്ഫോടകവസ്തുവിന് തീപിടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇന്‍സ്പെക്ടര്‍ എം.മുഹമ്മദ് ഹനീഫ പറഞ്ഞു. ടി.വി.ഇബ്രാഹീം എംഎല്‍എ, തഹസില്‍ദാര്‍ എസ്. ജയകുമാരന്‍, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സഗീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: