തൃശൂര്‍: ദീപശിഖാങ്കിത കാവിപതാകകളുടെ പ്രഭയില്‍ മുങ്ങി സാംസ്കാരിക നഗരി. എബിവിപിയുടെ മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥിറാലി ദേശീയ പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതി. തെക്കെ ഗോപുരനടയില്‍ നിന്നാരംഭിച്ച് വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിചുറ്റി സമ്മേളന നഗരിയായ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപിച്ചു.
കലാലയങ്ങളിലെ ഇടത് അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം കൂടിയായിരുന്നു റാലി. കലാലയങ്ങളില്‍ എസ്എഫ്ഐ നടത്തുന്ന അക്രമത്തിനും സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രവര്‍ത്തനത്തിനുമെതിരെ പ്ലക്കാര്‍ഡുകളേന്തിയാണ് റാലിയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നത്. പെണ്‍കുട്ടികളടക്കം ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നു.
ദേശീയ ജനറല്‍ സെക്രട്ടറി ആശിഷ് ചൗഹാന്, ദേശീയ സെക്രട്ടറി ഒ. നിധീഷ്, സംസ്ഥാന പ്രസിഡന്റ് കെ. പ്രിന്റു മഹാദേവ്, സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: