ന്യൂദല്‍ഹി: അന്‍പതു കോടി ചെലവില്‍ രാജ്യത്തെ 40 ദശലക്ഷം പശുക്കള്‍ക്ക് ആധാറിനു സമാനമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. കേന്ദ്ര ബജറ്റില്‍ പദ്ധതിക്കുള്ള വിഹിതം അനുവദിച്ചിട്ടുണ്ട്.
പാലുല്‍പാദനമുള്ള പശുക്കള്‍ക്കാണ് സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുക. പശുവിന്റെ ഇനം, വയസ്സ്, ഉയരം, പ്രത്യേക തിരിച്ചറിയലടയാളം എന്നീ വിവരങ്ങള്‍ അടങ്ങുന്നതായിരിക്കും കാര്‍ഡ്. ഓരോ കാര്‍ഡും എട്ട് മുതല്‍ പത്ത് രൂപ വരെ ചിലവ് പ്രതീക്ഷിക്കുന്നു. പശു സഞ്ജീവിനി എന്ന് പേരിട്ടിരിക്കുന്ന സ്കീം ക്ഷീരോത്പാദന, ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട വിപുലമായ പദ്ധതിയുടെ ഭാഗമാണ്.
ബജറ്റ് പ്രഖ്യാപനത്തില്‍ ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്ക് 10000 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രധനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതില്‍ 200 കോടി രൂപ കൃത്രിമ ബീജസങ്കലനത്തിലൂടെ മികച്ചയിനം കന്നുകാലികളെ ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്കാാണ്.
ബീജസങ്കലനത്തിലൂടെ 1.50 ദശലക്ഷം കന്നുകാലികളെ ഉത്പാദിപ്പിക്കുന്നതിലൂടെ 1 ലക്ഷം പേര്‍ക്ക് തൊഴിലും ക്ഷീരോത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ 15000 കോടി രൂപയുടെ അധിക വരുമാനവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: