ബെംഗളുരു : ബസ്സിനടിയില്‍ മൃതദേഹം കുടുങ്ങിയത് അറിയാതെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്(കെഎസ്ആര്‍ടിസി) 70 കിലോമീറ്റര്‍ യാത്ര ചെയ്തു. അതിനുശേഷം ഡിപ്പോയിലെത്തി വൃത്തിയാക്കാന്‍ മാറ്റുന്നതിനിടെയാണ് വണ്ടിക്കടിയില്‍ മൃതദേഹം കുടുങ്ങിയത് ശ്രദ്ധയില്‍ പെട്ടത്.
തമിഴ്നാട്ടിലെ കൂനൂരില്‍ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോകുകയായിരുന്ന ബസ് ഛന്നപട്നയില് എത്തും മുമ്പ് എവിടെയോ തട്ടിയതായി തോന്നി. എന്നാല്‍ റിയര്‍വ്യൂ മിററിലൂടെ നോക്കിയപ്പോള്‍ അസ്വഭാവികമായി ഒന്നും കണ്ടില്ലെന്നും കല്ലില്‍ ഇടിച്ചതാകാമെന്ന് കരുതി യാത്ര തുടരുകയായിരുന്നെന്നുമാണ് ഡ്രൈവര്‍ മൊഹിനുദ്ദീന്‍ പറയുന്നത്. ഇന്നലെ പുലര്‍ച്ചെ 2.35 ഓടെശാന്തി നഗറിലെ ഡിപ്പോയില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
30 വയസ്സിനും 40നുമിടയില്‍ പ്രായമുള്ളയാണ് മരിച്ചത്. എന്നാല്‍ ഇയാളെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മൊഹിനുദ്ദീനെ(45) പോലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: