ന്യൂദല്‍ഹി : നോട്ട് അസാധുവാക്കലിനു ശേഷം കണക്കില്‍പ്പെടാത്ത 15 ലക്ഷം രൂപയും അതില്‍ അധികവും നിക്ഷേപിച്ച രണ്ടു ലക്ഷത്തോളം പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 2016 നവംബറിലാണ് മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്.
തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കുറച്ചുപേര്‍ 15 ലക്ഷം രൂപയും അതില്‍ അധികവും കണക്കില്‍പെടാത്ത തുക ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ 1.98 ലക്ഷം രൂപ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിട്ടുണ്ട്.
അക്കൗണ്ട് ഉടമകള്‍ക്ക് ഇതുസംബന്ധിച്ച് കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസത്തില്‍ നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും ആദായ നികുതി വകുപ്പിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് നികുതി അടയ്ക്കുന്നതില്‍ പിഴവ് വന്നതായി അവര്‍ സമ്മതിക്കുന്നതിന് തുല്യമാണെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് ചെയര്മാന് സൂശീല്‍ ചന്ദ്ര അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: