ഇരിട്ടി: പഴശ്ശി ജലസേചന പദ്ധതിയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്തി ഇതിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തണമെന്ന് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇരിട്ടി താലൂക്ക് വികസനസമിതിയോഗം ആവശ്യപ്പെട്ടു. പായം പഞ്ചായത്തു പ്രസിഡന്റ് എന്‍.അശോകനാണ് ഈ വിഷയം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വ്യാപകമായി പദ്ധതിയുടെ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറുന്നതായും കയ്യേറുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പണിയുന്നതായും പരാതികളുയരുന്നുണ്ട്. എന്നാല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ സംബന്ധിച്ച് ജലസേചന വകുപ്പിനെയോ റവന്യൂ വകുപ്പിനെയോ സമീപിക്കുമ്പോള്‍ തൃപ്തികരമായ മറുപടികള്‍ തരാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. അതുമൂലം പഞ്ചായത്തുകള്‍ക്കും നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് അശോകന് ആവശ്യപ്പെട്ടു.
പൊതുമരാമത്തു റോഡുകള്‍ വീതികൂട്ടി നവീകരിക്കുമ്പോള്‍ വൈദ്യുതിത്തൂണുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാത്തത് മൂലം ഗതാഗതതടസ്സവും അപകടമുണ്ടാകാനുള്ള സാദ്ധ്യതകളും ഏറെ ഉണ്ടാവുന്നുണ്ടെന്ന് തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ട് യോഗത്തില്‍ പറഞ്ഞു. എന്നാല്‍ കെഎസ്ഇബിക്ക് സ്വന്തം ചെലവില്‍ തൂണുകള്‍ മാറ്റി സ്ഥാപിക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്ന് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി.ബിജു പറഞ്ഞു.
ഇരിട്ടി പാലത്തിന് സമീപം നടക്കുന്ന കുന്നിടിക്കല്‍ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഷിജി നടുപ്പറമ്പിലിനെ കൂടാതെ തഹസില്‍ദാര്‍ കെ.കെ.ദിവാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസഫ്, ജിജി ജോയ്, സെലിന് മാണി, മൈഥിലി രമണന്, പി.പി.സുഭാഷ്, അയ്യങ്കുന്ന് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ വി.വി.ചന്ദ്രന്, കെ.ശ്രീധരന്, ഇബ്രാഹിം മുണ്ടേരി, തോമസ് തയ്യില്‍, എ.കെ.ദിലീപ്, എന്നിവരും വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: