മട്ടാഞ്ചേരി: വിദേശ വിനോദ സഞ്ചാര നയത്തില്‍ കേരളാടൂറിസം യുറോപ്പിലെ സഞ്ചാരികളെ നോട്ടമിടുന്നു. ഇതിനായി കോടികളുടെ പ്രചരണ പദ്ധതികളാണ് ടൂറിസം വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. സാഹസിക ടൂറിസം സാധ്യതകളുള്ള ദൈവത്തിന്റെ സ്വന്തം നാടിനെ പരിചയപ്പെടുത്തുവാന്‍ ത്രിതല പദ്ധതികളാണ് രൂപം നല്‍കുക.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നെതര്‍ലാന്റ, സ്പെയ്ന്‍, ഇറ്റലി ജര്‍മ്മനി, ബെര്‍ലിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന ടുറിസം ഫെയറുകള്‍, റോഡ് ഷോകള്‍ എന്നിവയില്‍ കേരളടൂറിസം പവിലിയനുകളൊരുക്കും. ഏഴര കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ടെലിവിഷന്‍ പ്രചരണത്തിന് മൂന്നരക്കോടി, ട്രാവല്‍ മാര്ട്ടിന് ഒരു കോടി, ഹോം കാമ്പയിന് രണ്ടര കോടി, ബ്ലോഗുകള്‍ – അര ലക്ഷം എന്നിങ്ങനെയാണ് ചെലവ് കണക്കാക്കുന്നത്.
2022 ല്‍ മലയാളക്കരയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം 100 ശതമാനം വളര്‍ച്ച ലക്ഷ്യമാക്കിയാണ് ടൂറിസം പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. 2017 ജനുവരി- സെപ്തംബര്‍ കാലയളവില്‍ പത്തരലക്ഷം വിദേശികളാണ് കേരളത്തിലെത്തിയത്. 2022ല്‍ ഇത് 25 ലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയിലെ സെന്റ് ഫ്രാന്‍സിസ്കോ ലോസ് എഞ്ചല്‍സ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ടൂറിസം മാര്‍ട്ടുകളിലും കേരളം സജീവ സാന്നിധ്യമൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: