ബെര്‍ളിന്‍/ ബീജിങ്ങ്: വെള്ളിയാഴ്ച ഉച്ചഭാഷിണികളില്‍ വാങ്ക് വിളിക്കുന്നത് ജര്‍മ്മനിയും ചൈനയും വിലക്കി. ചൈന മസ്ജിദുകളില്‍ നിന്ന് ഉച്ചഭാഷിണികള്‍ അഴിച്ചുനീക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് പള്ളികള്‍ അടിച്ചുപൊളിച്ചതിനു പുറമേയാണ് ചൈനയുടെ ഈ നടപടി.
ബെര്ളിലിനിലെ ഓയര്‍ എര്ക്കന്സ്വിക് നഗരത്തിലെ പള്ളിയില്‍ ഉച്ചഭാഷണിയിലൂടെ വാങ്ക് വിളിക്കുന്നത് പ്രാദേശിക കോടതിയാണ് വിലക്കിയത്. പള്ളിക്ക് സമീപം താമസിക്കുന്ന ദമ്പതികള്‍ നല്കിയ ഹര്‍ജിയിലാണ് നടപടി.തങ്ങളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് വാങ്ക് വിളിയെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ ദമ്പതികളാണ് ഹര്‍ജി നല്‍കിയത്.
മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിലെ നൂറു കണക്കിന് മോസ്ക്കുകളിലെ ഉച്ചഭാഷണികള്‍ ചൈനീസ് അധികൃതര്‍ നീക്കി. മിക്കയിടങ്ങളിലും മുസ്ളീം വിരുദ്ധ വികാരം ആളിപ്പടരുന്നതാണ് കാരണം. ഒരിടത്ത് നാനൂറോളം മോസ്ക്കുകളില്‍ നിന്ന് ഇവ മാറ്റിക്കഴിഞ്ഞു. വാങ്ക് വിളിക്കെതിരെ അയല്‍ക്കാര്‍ പരാതി നല്‍കുന്നത് വ്യാപകമായ സഹചര്യത്തിലായിരുന്നുഇത്.
സിങ്ങ്ഹായ് പ്രവിശ്യയിലെ ഹുലോങ്ങ് ഹൂയില് ആയിരത്തിലേറെപ്പള്ളികളില് നിന്ന് ലൗഡ് സ്പീക്കറുകള്‍ നീക്കി. ചൈന ഇസ്ളാം മതവിശ്വാസികളെ അടിച്ചൊതുക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ജനങ്ങളില്‍ ഇസ്ളാം വിരുദ്ധ വികാരം പടരുന്നുമുണ്ട്. അതിരാവിലെത്തെ വാങ്ക് വിളി ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നു കാട്ടിയാണ് മിക്ക പരാതികളും.
സിങ്ങ്ജിയാങ്ങ പോലുള്ള പ്രവിശ്യകളില്‍ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ഇസ്ളാമിക പ്രവര്‍ത്തനങ്ങളെ അടിച്ചൊതുക്കുന്നുമുണ്ട്. ഇവിടങ്ങളില്‍ 18 വയസില്‍ താഴെയുള്ളവര്‍ മോസ്ക്കുകളില്‍ പോകുന്നത് വിലക്കിയിട്ടുമുണ്ട്. ബുര്‍ഖക്കും താടിക്കുമുണ്ട് വിലക്ക്.
ചൈനയില്‍ ഇമാമുമാരെ നിസ്സാരകുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നത് നിത്യ സംഭവമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ ചൈനീസ് ഗവേഷകന് വില്ല്യം നീ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീടുകളില്‍ അയച്ച് ജനങ്ങള്‍ റംസാന് സമയത്ത് പ്രാര്‍ഥിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പരിപാടിയുമുണ്ട്. ഇസ്ളാമിക വിശ്വാസം പുറത്ത് പ്രദര്‍ശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്.നീ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: