ഇസ്ലാമാബാദ്: നിയന്ത്രണരേഖയില്‍ പാക് ഷെല്ലിംഗിനു ഇന്ത്യ നല്കിയ തിരിച്ചടിയില്‍ ഒരു സ്ത്രീയും കൗമാരക്കാരനും കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഹവേലി ജില്ലയില്‍ നെസാപിര്‍ സെക്ടറിലായിരുന്നു ആക്രമണം. രാവിലെ 11 ന് ആരംഭിച്ച ഷെല്ലിംഗ് വൈകുന്നേരം നാലുവരെ തുടര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പാക് ഷെല്ലാക്രമണത്തില്‍ ഓഫീസര്‍ അടക്കം നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. രജൗരി ജില്ലയിലായിരുന്നു പാക് ഷെല്ലിംഗ് ഉണ്ടായത്. ഒരു ജ വാനു പേര്‍ക്കു പരിക്കേറ്റു. രജൗരി ജില്ലയിലെ ഭിംബിര് ഗാലി സെക്ടറില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ച ടിച്ചു. ഇന്നലെ രാവിലെ രജൗരിയിലെ ഷാപുരില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു ജവാനും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റു.
ഷഹനാസ് ബാനു(15), യാസിന് ആരിഫ്(14) എന്നിവരാണു പരിക്കേറ്റ കുട്ടികള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിന് രജൗ രിയിലെ മന്ജാകോട്ട് സെക്ടറിലും പാക്കിസ്ഥാന് ആക്രമണം നടത്തി. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു(22), ഹവില്‍ദാര്‍ റോഷന് ലാല്‍(42), രാമാവതാര്‍(27), ശുഭം സിംഗ്(23) എന്നിവരാണു വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: