സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ചെക്ക് താരം പെട്ര കിറ്റോവ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഓപ്പണില്‍ കിരീടം ചൂടി. ഫൈനലില്‍ ഫ്രഞ്ച് താരം ക്രിസ്റ്റീന മല്ഡനോവിച്ചിനെ പരാജയപ്പെടുത്തിയാണ് കിറ്റോവ ചാമ്പ്യനായത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആധികാരികമായാണ് കിറ്റോവയുടെ ജയം. നിലവിലെ ചാമ്പ്യനായ ക്രിസ്റ്റീനയെ കേവലം 65 മിനിറ്റില്‍ കിറ്റോവ കീഴടക്കി. സ്കോര്‍: 6-1, 6-2.
വൈല്‍ഡ്കാര്‍ഡ് എന്‍ട്രി ലഭിച്ചാണ് റഷ്യയില്‍ കിറ്റോവ കളിക്കാനിറങ്ങിയത്. ആറു മാസം മുമ്പ് ഈഗോണ്‍ ക്ലാസിക്കില്‍ ചാമ്പ്യനായ ശേഷം ആദ്യമായാണ് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: