തിരുവനന്തപുരം: സര്‍ക്കാരിന്റെ കുറ്റപത്രത്തിന് മറുപടിയുമായി ജേക്കബ് തോമസ്. സംസ്ഥാനത്തെ നിയമവാഴ്ചയെ കുറിച്ച് പറഞ്ഞത് പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഓഖിയിലെ വിമര്‍ശനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും ജേക്കബ് തോമസ് വിശദീകരിച്ചു.
സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി കുറ്റപത്രം നല്‍കിയത്. ജേക്കബ് തോമസിന്റേത് ആസൂത്രിതമായ കുറ്റകൃത്യമെന്നായിരുന്നു കുറ്റപത്രത്തിലെ പരാമര്‍ശം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടെന്നാണ്ജേക്കബ് തോമസ് സൂചിപ്പിച്ചത്. എഴുതി തയ്യാറാക്കിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ യാദൃച്ഛികമെന്ന് കരുതാന്‍ ആവില്ലെന്നും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് ഓഖി ദുരന്തം കൈകാര്യം ചെയ്തതിലെ സര്‍ക്കാര്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം പ്രസ് ക്ലബില്‍ ജേക്കബ് തോമസ് പ്രസംഗിച്ചത്. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് പദവിയുടെ അന്തസ്സ് നശിപ്പിച്ചെന്നും ചീഫ് സെക്രട്ടറി പോള്‍ ആന്റണി നല്കിയ കുറ്റപത്രത്തില്‍ വിമര്‍ശിച്ചിരുന്നു.
വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജേക്കബ് തോമസ് നേരത്തേ സസ്പെന്‍ഷനില്‍ ആയിരുന്നു. കൂടുതല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കുന്നതാണ് കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: