ന്യൂദല്‍ഹി: രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നാല് സൈനികരെ വധിച്ച പാക്സൈന്യത്തിന് മറുപടി നടപടിയാണെന്ന് വൈസ് ചീഫ് ഓര്‍ഫ് ആര്‍മി സ്റ്റാഫ് ലഫ്. ജനറല്‍ ശരത് ചന്ദ്.
പാക്കിസ്ഥാന് സൈന്യം പാക്ഭീകരരെ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുകയാണ്. തിരിച്ചടി നല്‍കുന്നത് തുടരും. മറുപടി നടപടിയാണ്, വര്‍ത്തമാനമല്ല, മാധ്യമങ്ങളോട് ലഫ്. ജനറല്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ഈ ചെയ്തി മറക്കില്ലെന്ന് പറഞ്ഞ കേന്ദ്രആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹീര്‍, ഇത് പാക്കിസ്ഥാന്റെ മണ്ടന്‍ പ്രവൃത്തിയാണ്, അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: