ന്യൂദല്‍ഹി: ഇന്ത്യന്‍ ആക്രമണത്തെ ഭയന്ന് ചൈന-പാക്ക് സാമ്പത്തിക ഇനടനാഴിയില്(സിപിഇസി) പാക്കിസ്ഥാന് സുരക്ഷ വര്‍ദ്ധിപ്പിച്ചു. പാക്കിസ്ഥാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത ഏജന്‍സിയായ ഡോണ്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇന്ത്യയില്‍ നിന്ന് ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്ക പങ്കുവച്ച് പാക്ക് സര്‍ക്കാര്‍ ഇതിനോടകം തന്നെ ഗില്ജില്-ബാള്‍ട്ടിസ്ഥാന്‍ ആഭ്യന്തര വകുപ്പിന് കത്തെഴുതിയതായും ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സിപിഇസിയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കുന്ന കത്തില്‍ ഇതിനായി ഇന്ത്യ 400 മുസ്ലീം യുവാക്കളെ അഫ്ഗാനിലേക്ക് പരിശീലനത്തിന് അയച്ചതായും വ്യക്തമാക്കുന്നു.
കാരകോറം ഹൈവേയിലുളള പാലങ്ങളും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതായി കത്തില്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: